ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണ് കഴിയുന്നത്; രാഹുൽഗാന്ധി

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ എഫ്ഐആറിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന് വേണ്ടി 25 അന്തർദേശീയ മെഡലുകൾ കൊണ്ട് വന്ന പെൺകുട്ടികൾ തെരുവിൽ നീതിക്കായി യാചിക്കുകയാണ്.15 ലൈംഗിക ആരോപണങ്ങൾ നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിൽ കഴിയുന്നുവെന്നും രാഹുൽ വിമർശനമുയർത്തി.

അതേസമയം, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ 7 വനിത താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നൽകിയത്. ഗുസ്ത താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ്ഐആറിൽ ഉള്ളത്. ഫോട്ടോ എടുക്കാനെന്നെ പേരിൽ ചേർത്തുനിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്ഐആറിൽ പറയുന്നത്. പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്സി ഉയർത്തി ദേഹത്ത് സ്പർശിച്ചു. ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ശരീര ഭാഗങ്ങളിൽ സ്പർശിച്ചു. സഹോദരനൊപ്പം ഗുസ്തി ഫെഡറേഷൻ ഓഫീസിൽ വന്ന താരത്തോട് സഹോദരനെ പുറത്തുനിർത്തി അകത്തുവരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമത്തിന് മുതിർന്നു. വരിയിൽ നിൽക്കവേ പിൻവശത്തുകൂടെ വന്ന് ബ്രിജ് ഭൂഷൺ ദേഹത്ത് സ്പർശിച്ചു. പ്രകടനം മെച്ചപ്പെടുത്താൻ ആവശ്യമായ സപ്പ്ളിമെന്റ്സ് നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പല വർഷങ്ങളിൽ പല സ്ഥലങ്ങളിലായി നടന്ന ലൈംഗീക അതിക്രമങ്ങളാണ് പൊലീസ് എഫ്ഐആറിലുള്ളത്. അതിനിടെ ബ്രിജ് ഭൂഷന് വേണ്ടി ജൻ ചേതന മഹാറാലി എന്ന പേരിൽ അയോധ്യയിലെ സന്യാസിമാർ പ്രഖ്യാപിച്ചിരുന്ന റാലി മാറ്റി വെച്ചു. പോക്‌സോ കേസ് നിയമം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി പ്രഖ്യാപിച്ചിരുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്, എങ്കിലും തൽക്കാലത്തേക്ക് ശക്തി പ്രകടനം മാറ്റിവയ്ക്കുന്നതായി ബ്രിജ് ഭൂഷൺ വ്യക്തമാക്കി. കൊടും കുറ്റവാളി ആയിട്ടും ബ്രിജ് ഭൂഷൺ എന്ന പ്രതി ഇപ്പോഴും താരങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളുമായി സമൂഹത്തിൽ സ്വതന്ത്രമായി നടക്കുകയാണെന്നതും എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.

Also Read; ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളി, വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News