
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് വേദിയിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ച് പരിഹാസ്യനായ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. ആ ഇരിപ്പ് കണ്ടില്ലേ, കാസിരംഗയിലെ കണ്ടാമൃഗങ്ങള്‍ തോറ്റടിയറവ് പറയും, ജീയുടെ ചര്‍മകാഠിന്യത്തിന് മുന്നില്‍ ഞങ്ങള്‍ ഒന്നുമല്ല- എന്നിങ്ങനെ മേഘനാദ് എൻ ഇ ഫേസ്ബുക്കിൽ കുറിച്ചു.
മൈക്ക് ഓപ്പറേറ്റര്‍ പോലും എത്തുന്നതിന് മുന്‍പ് വേദിയില്‍ ഞെളിഞ്ഞിരുന്ന് കുട്ടിക്കുരങ്ങന്മാര്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന ഇയാളാണ് ഇന്നത്തെ അശ്ലീല കാഴ്ചയെന്നും അദ്ദേഹം കുറിച്ചു. സംഘപരിവാര്‍ എന്തെച്ചിത്തരവും കാണിക്കുമെന്ന് പാര്‍ലമെന്റ് ഉദ്ഘാടന വേദിയില്‍ ഉഡായിപ്പ് സ്വാമിമാരെ ഇരുത്തി പൂജ ചെയ്തപ്പോഴേ അറിയാം. ഒരു വാര്‍ഡ് മെംബര്‍ പോലുമല്ലാത്ത ഏഷ്യാനെറ്റ് ഉടമയായ സംഘിയെ വേദിയില്‍ ഇരുത്തിയില്ലെങ്കില്‍ ഉദ്ഘാടനം ചെയ്യില്ലെന്ന് കട്ടായം പറഞ്ഞ ആ പ്രധാനമന്ത്രി പുംഗവനെ ഓര്‍ത്ത് ലജ്ജിക്കാമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here