
സ്വകാര്യ പങ്കാളിത്തവും രാജ്യസുരക്ഷയും സ്വകാര്യ കമ്പനികൾക്ക് ഓഹരികൾ നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ. ഇത്തരം ഓഹരി വിറ്റഴിക്കലുകൾ സർക്കാരിനെ അറിയിക്കാതെ നടത്താൻ കഴിയില്ലെന്നും, ഈ വിഷയത്തിൽ സർക്കാരിനോട് ചോദിച്ചില്ല എന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ഏറ്റവും വലിയ പി.പി.പി (PPP) പദ്ധതിയായ വിഴിഞ്ഞത്തിൻ്റെ വികസനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ജനങ്ങൾക്ക് ഇതുകൊണ്ട് എന്ത് ഗുണമുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി മാനിഫെസ്റ്റോയും ബജറ്റും നിലവിലെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ബിജെപി മാനിഫെസ്റ്റോയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഈ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനെ ‘കെട്ടിപ്പിടിച്ചു സ്വാഗതം ചെയ്യുന്നു’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ALSO READ: വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിൽ ക്രമക്കേട് കൈയ്യോടെ പിടികൂടിയതോടെ; ഐ.എൻ.എൽ
വിഴിഞ്ഞം പദ്ധതി കൂടുതൽ വികസിപ്പിക്കണമെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണെന്നും, സർക്കാരും സ്വകാര്യ കമ്പനിയും ഇതിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

