
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ഭയന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തനിക്ക് പറയാനുള്ളത് വേദിയിൽ പറയാം എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. പിന്നീട് ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്ത തരത്തിലുള്ള തരംതാഴ്ന്ന പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്.
തിരുവനന്തപുരത്ത് നടന്ന വിഴഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിൽ രാജീവ് ചന്ദ്രശേഖർ എങ്ങനെ എത്തി എന്നുള്ളതാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇപ്പോൾ ചർച്ച ചെയ്യുന്നത്. കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ അന്നത്തെ സംസ്ഥാന അധ്യക്ഷൻ കയറിയപ്പോൾ കുമ്മനടി എന്ന വിശേഷണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. എന്നാൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരത്തിനുശേഷം ചന്ദ്രനടി എന്ന ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇത് സംബന്ധിച്ച് ചോദ്യങ്ങളെ ഭയന്നാണ് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളെ കാണാൻ തയ്യാറാകാതിരുന്നത്.
Also Read: കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ല; ചര്‍ച്ച വേണ്ടത് തെരഞ്ഞെടുപ്പിനെ പറ്റി: ശശി തരൂർ എംപി
ആദ്യം കാണാമെന്ന് സമ്മതിച്ചുവെങ്കിലും പിന്നീട് മീഡിയ മാനേജർമാർ എത്തി അദ്ദേഹം മാധ്യമങ്ങളെ കാണുന്നില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതിനുശേഷം സംസ്ഥാന മുഖ്യമന്ത്രിയെയും മന്ത്രിമാർക്കും എതിരെ ഒരു രാഷ്ട്രീയ നേതാവിനെ യോജിക്കാത്ത തരത്തിലുള്ള പ്രസംഗമാണ് വേദിയിൽ നടത്തിയത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ കോമാളിത്തരം കാട്ടി എന്നാണ് പൊതുവേ ഉയർന്നുവരുന്ന ആക്ഷേപം. ഇതിനെതിരെ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് നിലവാരമില്ലാത്ത ഭാഷയിൽ വീണ്ടും പ്രതികരണവുമായി രാജീവ് ചന്ദ്രശേഖരൻ എത്തിയത്. എന്നാൽ രാജിവ് ചന്ദ്രശേഖരന്റെ നിലവാരമില്ലാത്ത പ്രസംഗത്തിനെതിരെ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രിയും രംഗത്തെത്തി.
രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ഉദ്ഘാടന വേദിയിൽ നടത്തിയ പ്രകടനങ്ങൾ ഒരു രാഷ്ട്രീയ നേതാവിനെ യോജിക്കാത്തതാണെന്ന് ആക്ഷേപം പല കോണുകളിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ ആലപ്പുഴയിൽ നിന്നും രക്ഷപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here