രാമക്ഷേത്രം: മുസ്‌ലിം ലീഗിന്റെ മൗനം ആത്മവഞ്ചന: ഐഎന്‍എല്‍

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ് മൗനം പാലിക്കുന്നത് ആത്മവഞ്ചനയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

READ ALSO:കോഴിക്കോട് വെള്ളിപറമ്പില്‍ ഓട്ടോഗ്യാരേജ് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

ഭരണഘടനാ ധാര്‍മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഈ വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ഒരക്ഷരം ഉരിയാടത്തത് തനി കാപട്യമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. ഈ ദുരന്ത പരമ്പരയില്‍നിന്ന് കോണ്‍ഗ്രസോ മുസ്‌ലിം ലീഗോ പാഠമൊന്നും പഠിച്ചില്ല. രാമക്ഷേത്രം മുന്നില്‍വെച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി അനായാസം ജയിച്ചുകയറുന്നതോടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥ പൂര്‍ണമായും ഇല്ലാതാകുമെന്നും ഐഎന്‍എല്‍ അഭിപ്രായപ്പെട്ടു.

READ ALSO:തൃശ്ശൂര്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

യോഗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ‘ മതത്തിന് തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് ‘സൗഹാര്‍ദ സംഗമം ‘നടത്താന്‍ യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News