കളമശ്ശേരി സ്‌ഫോടനം; കുറ്റവാളികളെ പുറത്തുകൊണ്ടുവരണം, സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയെന്ന് രമേശ് ചെന്നിത്തല

കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ഇന്റലിജന്‍സ് വിഭാഗം ശക്തിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരും. അതേസമയം സംഭവത്തില്‍ ഒരാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

Also Read : കളമശ്ശേരി സ്ഫോടനം; ഒരാള്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോംബ് വെച്ചത് താന്‍ ആണെന്നു പറഞ്ഞ് ഒരാള്‍ സ്റ്റേഷനിലെത്തിയത്. താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി. കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കോഴിക്കോടും പാലക്കാടും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

റെയില്‍വേ സ്റ്റേഷനുകളിലാണ് പരിശോധന. റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന സംഘത്തില്‍. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്.

Also Read : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും റെയിൽവേ സ്റ്റേഷനിൽ പരിശോധന

കളമശ്ശേരിയില്‍ നടന്നത് ഐഇഡി സ്‌ഫോടനമാണെന്ന്  ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക ടീമിനെ ഇന്ന് നിയോഗിക്കുമെന്ന് ഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാവരും സമാധാനം പുലര്‍ത്തണമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ പാടില്ല എന്നും ഡിജിപി പ്രതികരിച്ചു. ഇത്തരത്തില്‍ പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News