‘റിയല്‍മി’ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം, വിശദീകരണവുമായി കമ്പനി രംഗത്ത്

‘റിയല്‍മി’ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന  ഗുരുതര പരാതി ഉയര്‍ന്നതിന് പിന്നാലെ  വിശദീകരണവുമായി കമ്പനി രംഗത്ത്.  ‘എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ് സര്‍വീസസ്’ എന്ന ഫീച്ചര്‍, ഫോണിലെ വിവരങ്ങള്‍ ശേഖരിക്കുന്നത് പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനാണെന്നും ഡിവൈസില്‍ നിന്ന് വിവരങ്ങള്‍ പുറത്തുപോകില്ലെന്നുമാണ് റിയല്‍മിയുടെ വിശദീകരണം.

ഉപയോക്താവിന്‍റെ ഫോണിലെ വിവരങ്ങള്‍ ശേഖരിക്കുന്നത് വഴി ഉദ്ദേശിക്കുന്നത് ബാറ്ററിയുടെ ദൈര്‍ഖ്യം ഉയര്‍ത്താനും ചൂടാകുന്നത് കുറയ്ക്കാനുമാണെന്നും കമ്പനി പറയുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു തരത്തിലും പങ്കുവയ്ക്കപ്പെടുന്നില്ല. ഡിവൈസിനുള്ളില്‍ സരുക്ഷിതമാണെന്നും ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ക്ക് കമ്പനി പ്രാധാന്യം നല്‍കുന്നതായും റിയല്‍മി പറഞ്ഞു.

‘എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ് സര്‍വീസസ്’ സംവിധാനം ഉപയോക്താക്കള്‍ക്ക് ഡിസേബിള്‍ ചെയ്യാനുള്ള ഓപ്ഷന്‍ കൊടുത്തിട്ടുണ്ടെന്നും റിയല്‍മി ചൂണ്ടിക്കാട്ടി.

ALSO READ: എഐ ടൂളായ ‘ചാറ്റ് ജിപിടി’യെ വിലക്കി ‘ആപ്പി‍ള്‍’ അടക്കമുള്ള കമ്പനികള്‍

റിയല്‍മി സ്മാര്‍ട്ട്ഫോണുകള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന് ആരോപിച്ച് ക‍ഴിഞ്ഞ ദിവസമാണ് ഐടി മന്ത്രാലയത്തിന് പരാതി ലഭിച്ചത്. റിയല്‍മി, എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ് സര്‍വീസസ് എന്ന ഫീച്ചര്‍വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി. വിഷയത്തില്‍ ഐടി മന്ത്രാലയത്തിന്‍റെ അന്വേഷണം നടക്കുകയാണ്.

ഋഷി ബാഗ്രീ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റിയല്‍മി ഈ ഫീച്ചറിലൂടെ ഉപകരണം സംബന്ധിച്ച വിവരങ്ങള്‍, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പടെയുള്ള ഉപഭോക്തൃ വിവരങ്ങള്‍ റിയല്‍മി ശേഖരിച്ചുവെന്ന് ആരോപിച്ചത്.

സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഋഷി പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന പേരില്‍ റിയല്‍മി സ്മാര്‍ട്‌ഫോണില്‍ ഒരു ഫീച്ചര്‍ ഉണ്ടെന്നും അത് കോള്‍ ലോഗ്, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങള്‍ എന്നിവ അത് ശേഖരിക്കുന്നുണ്ടെന്നും ഋഷി പറയുന്നു. ടോഗിള്‍ ബട്ടന്‍ ഉണ്ടെങ്കിലും ഡിഫോള്‍ട്ട് ആയി ഇത് ഓണ്‍ ആയിത്തന്നെയാണ് ഉണ്ടാവുകയെന്നും ട്വീറ്റില്‍ പറയുന്നു.

Settings -> Additional Settings -> System Services -> Enhanced Intelligent Service സന്ദര്‍ശിച്ചാല്‍ ഈ ഫീച്ചര്‍ കാണാം. സമ്മതമില്ലാതെയാണ്  ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ ഡാറ്റ ചൈനയിലേക്ക് പോവുന്നുണ്ടോ എന്നും ഋഷി ചോദിക്കുന്നു.

ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രേണിക്‌സിന്‍റെ കീഴിലുള്ള കമ്പനിയാണ് റിയല്‍മി. വിവോ, ഓപ്പോ, വണ്‍പ്ലസ്, തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ചൈനീസ് ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്.

ALSO READ: മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് വാക്കാല്‍ പരാമര്‍ശം; ഹൈക്കോടതിയില്‍ തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News