കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയർ നേഴ്സിന്റെ പുനർനിയമനം; വിശദീകരണവുമായി എൻജിഒ യൂണിയൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയർ നേഴ്സിന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ വിശദീകരണവുമായി എൻ ജി ഒ യൂണിയൻ. ജീവനക്കാരിയുടെ നിയമനത്തിന് തടസ്സം നിൽക്കുന്നത് എൻജിഒ യൂണിയനല്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തിൽ പറഞ്ഞു. അതേസമയം പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകി ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി.

കോൺഗ്രസ് സംഘടനാ നേതാവും സീനിയർ നേഴ്സുമായ പി ബി അനിതയുടെ പുനർനിയമനത്തിന്റെ പേരിൽ എൻജിഒ യൂണിയനെതിരെ വ്യാപകമായി ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിനെ തുടർന്നാണ് എൻജിഒ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിശദീകരണ യോഗം സംഘടിപ്പിച്ചത്.

Also read:വിജയവാഡയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ മാസ്റ്റേഴ്സ്

നിയമനം സംബന്ധിച്ച് അറിവുള്ളവർ തന്നെ തെറ്റായ പ്രചരണം നടത്തുന്നുവെന്നും ഏത് ഘട്ടത്തിലാണ് സംഘടന കുറ്റക്കാർക്ക് അനുകൂലമായി സംസാരിച്ചതെന്ന് തെളിയിക്കണമെന്നും എൻജിഒ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്‌ പറഞ്ഞു. അതിജീവിതയ്ക്ക് ആദ്യം ഐക്യ ദാർഢ്യം പ്രകടിപ്പിച്ചത് എൻ ജി ഒ യാണ്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് സംഘടനകൾക്കുള്ളതെന്നും യൂണിയൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.

കോടതി ഉത്തരവ് പരിശോധിച്ച് പിബി അനിതയുടെ പുനർനിയമനത്തിൽ തീരുമാനം എടുക്കുമെന്ന് ആരോഗ്യ മന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സിസ്റ്റർ അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകാനും നിയമനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ കോടതിയെ ധരിപ്പിക്കാനുമാണ് സർക്കാർ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here