
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്ത് സമൂഹത്തിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണം വർധിച്ചതായി കണക്കുകൾ. നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷ കാലയളവിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസുകളുടെ എണ്ണം 9,107 ആയി.
കേസുകളിൽ പ്രതികളുടെ എണ്ണം 11,051 ഇതിൽ 7,850 പുരുഷന്മാരും 3,201 സ്ത്രീകളും പ്രതികളായി . ഇവയിൽ 4,057 കേസുകൾ കോടതി നടപടിക്കായി റഫർ ചെയ്യുകയും, 3,992 കേസുകൾ അന്വേഷണംഅവസാനിപ്പിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.പൂർത്തിയായ കേസുകളിൽ 3,497 കേസുകൾക്ക് വിധി പുറപ്പെടുവിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 2,639 കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചപ്പോള്‍, 885 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. ഗാർഹിക പീഡനത്തിന്റെ ഇരകളുടെ എണ്ണം മൊത്തം 9,543 ആയി, ഇതിൽ 5,609 സ്ത്രീകളും 3,934 പുരുഷന്മാരുമാണ്.
Also Read: ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി
നീതിന്യായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് ഗാർഹിക പീഡന പ്രതിരോധത്തിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും, ഇരകൾക്ക് കൃത്യമായ സംരക്ഷണം നൽകുന്നതിനായി പുതിയ നിയമപരിഷ്കാരങ്ങൾ ആലോചിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നീതിന്യായ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാൻ പ്രത്യേക പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ പ്രാരംഭ നിലയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ പിന്തുണ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here