ജ്വല്ലറിയിൽ നിന്നും കോടികളുടെ കവർച്ച; 13 കാരൻ്റെ മനസാന്നിധ്യം ഒഴിവാക്കിയത് വൻ നഷ്ടം

മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ബലിംഗയിലെ ഒരു ജ്വല്ലറിയിൽ നിന്നും കോടികൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു. വ്യാഴാഴ്ചയാണ് സംഭവം. 1.8 കോടി രൂപയുടെ ആഭരണങ്ങളും 1.5 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.രമേശ് മാലിയുടെ ഉടമസ്ഥതയിലുള്ള കാത്യായനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്.

also read; കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു; നാല് പിഞ്ചുകുഞ്ഞുങ്ങടക്കം ആറുപേർക്ക് പരുക്ക്

തോക്കുമായി എത്തിയ നാലംഗ സംഘം കടയുടമയായ രമേഷ് മാലിക്കിനും ബന്ധുവായ ജിത്തു മാലിക്കിനും നേരെ വെടിയുതിർത്തു. ഈ സമയം കടയുടമയുടെ പതിമൂന്ന് വയസ് കാരനും കടയിൽ ഉണ്ടായിരുന്നു . വെടിയേറ്റ കടയുടമയേയും ബന്ധുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തു.

also read; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍

കടയുടമയുടെ മകൻ സ്ട്രോംഗ് റൂമിൽ കയറി വാതിൽ അടച്ചതിനാൽ മോഷ്ടാക്കൾക്ക് കൂടുതൽ ആഭരണങ്ങൾ കൊണ്ടുപോകാൻ സാധിച്ചില്ല. കോടികൾ വിലമതിക്കുന്ന ആഭരണങ്ങളാണ് സ്ട്രോംഗ് റൂമിൽ ഉണ്ടായിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് മഹേന്ദ്രപണ്ഡിറ്റ് സംഭവം നടന്ന സ്ഥലം സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here