
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലെത്തിയ വാദ്ര ദേശീയ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ആവർത്തിച്ചു.
ഹരിയാനയിലെ ഗുരുഗ്രാം ഷിക്കോപൂർ ഭൂമിയിടപാടിലെ കള്ളപ്പണം വെളുപ്പിൽ കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ തുടർച്ചയായ മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലെത്തിയ വാദ്ര ഇന്നും കേന്ദ്രസർക്കാരിനെയും ഇഡിയെയും കുറ്റപ്പെടുത്തി.. ദേശീയ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെണ് വാദ്ര ആവർത്തിച്ചു.
ALSO READ: ഷൈൻ ടോം ചാക്കോയെ എന്നേ വിലക്കേണ്ടതായിരുന്നു: സജി നന്ത്യാട്ട്
ഇന്നലെ ആറുമണിക്കൂറിലേറെ വാദ്രയെ ഇഡി ചോദ്യം ചെയ്തിരുന്നു. 2008 ൽ വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റലിറ്റി ഏഴു കോടിയിലധികം രൂപക്ക് വാങ്ങിയ ഭൂമി മാസങ്ങൾക്ക് ശേഷം 58 കോടി രൂപക്ക് ഡിഎൽഎഫിന് വിറ്റു..ഇതിൽ സാമ്പത്തിക ക്രമക്കേടുണ്ടായെന്നതാണ് ഇഡി യുടെ ആരോപണം. അതേസമയം ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസിൽ നിന്ന് വാദ്രയെ രക്ഷിക്കാൻ ഡി എൽ എഫ് ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് നൽകിയത് 170 കോടി രൂപയാണ്. കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെയടക്കം വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here