കള്ളപ്പണം വെളുപ്പിക്കൽ കേസ് റോബർട്ട് വാദ്രക്ക് കുരുക്ക് മുറുകുന്നു

Robert Vadra

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്ക് കുരുക്ക് മുറുകുന്നു. തുടർച്ചയായ രണ്ടാം ദിവസം വാദ്രയെ 6 മണിക്കൂറിലധികം ചോദ്യം ചെയ്തു. നാളെയും ഇ ഡി ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം സർക്കാർ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് വാദ്ര ആരോപിച്ചു.

ഹരിയാനയിലെ ഗുരുഗ്രാം ഷിക്കോപൂർ ഭൂമിയിടപാടിലെ കള്ളപ്പണം വെളുപ്പിൽ കേസിലാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്തത്. ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലെത്തിയ വാദ്രയുടെ ചോദ്യം ചെയ്യൽ 6 മണിക്കൂറിലധികം നീണ്ടു നാളെയും ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം. ഭൂമി ഇടപാട് കേസിൽ വാദ്ര സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് ഇഡിയുടെ ആരോപണം.

Also Read: നാഷണൽ ഹെറാൾഡ് കേസ്: വിവാദങ്ങൾക്ക് വിശദീകരണം ഇല്ല; കോൺഗ്രസ്‌ രാജ്യവ്യാപക പ്രതിഷേധം

2008 ൽ വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റലിറ്റി ഏഴു കോടിയിലധികം രൂപയ്ക്കാണ് മൂന്ന് ഏക്കർ ഭൂമി വാങ്ങി മാസങ്ങൾക്ക് ശേഷം 58 കോടി രൂപക്ക് ഭൂമി ഡിഎൽഎഫിന് വിറ്റു. ഇതിൽ സാമ്പത്തിക ക്രമക്കേടുണ്ടായെന്നതാണ് ഇഡി യുടെ ആരോപണം. അതേസമയം ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസിൽ നിന്ന് വാദ്രയെ രക്ഷിക്കാൻ ഡി എൽ എഫ് ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് 170 കോടി നൽകിയിരുന്നു. കേസുകമായി ബന്ധപ്പെട്ട് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കളെ ഇ ഡി ചോദ്യം ചെയ്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News