
സുഡാനിലെ അര്‍ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍ എസ് എഫ്) പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തിന് സമീപം ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. വിമാനത്താവളത്തിന് സമീപമുള്ള സൈനിക വ്യോമത്താവളവും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചു. 2023 ഏപ്രിൽ മുതൽ ആർ എസ് എഫും സൈന്യവും സുഡാനിൽ ഏറ്റുമുട്ടലിലാണ്.
ആര്‍ എസ് എഫ് കിഴക്കന്‍ നഗരത്തില്‍ നടത്തിയ ആദ്യ ആക്രമണമാണിത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കാര്‍ഗോ വെയര്‍ഹൗസ്, ചില സിവിലിയന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് ആക്രമിച്ചത്. ഡ്രോണുകള്‍ വെടിമരുന്ന് ഡിപ്പോയില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
സിവിലിയന്‍, സൈനിക വിമാനത്താവളങ്ങള്‍ ഒരേ സ്ഥലത്താണ്. അഞ്ച് ഡ്രോണുകള്‍ പറന്നുവന്നുവെന്നാണ് തുറമുഖ നഗരത്തിലെ താമസക്കാർ പറയുന്നത്. ഫ്ലൈറ്റ് റഡാറില്‍ നിന്നുള്ള നാവിഗേഷന്‍ ഡാറ്റ പ്രകാരം സുഡാനീസ് യാത്രാ വിമാനം ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണിത്.
BREAKING: In retaliation for the devastating airstrikes carried out by SAF on Nyala Airport (a key hub for UAE-supplied combat drones):
— Mohamed Mustafa – محمد مصطفى جامع (@Moh_Gamea) May 4, 2025
RSF launched suicide drone attacks targeting Port Sudan’s Osman Digna Airbase, a cargo warehouse, and multiple civilian facilities. The assault… pic.twitter.com/DTvQmpyDEF

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here