കശുവണ്ടി മേഖലയുടെ തകർച്ചയിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും പങ്ക്; വെളിപ്പെടുത്തലുമായി ആർഎസ്പി നേതാവ്

കശുവണ്ടി മേഖലയുടെ തകർച്ചയിൽ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനും പങ്കെന്ന് ആർഎസ്പി നേതാവിന്റെ വെളിപ്പെടുത്തൽ. കശുവണ്ടി മേഖലയിൽ ഹവാല ഇടപാട് എന്നാരോപിച്ച് പ്രേമചന്ദ്രൻ നടത്തിയ ഇടപെടൽ തോട്ടണ്ടി ഇറക്കുമതിക്ക് ചുങ്കം ഏർപ്പെടുത്തുന്നതിൽ കലാശിച്ചു. ഇതോടെ കേരളത്തിലെ കശുവണ്ടി വ്യവസായ തകർന്നെന്നും എൻകെ പ്രേമചന്ദ്രൻ പ്രസിഡന്റായ യൂണിയന്റെ ജോയിന്റ് സെക്രട്ടറി രാജേഷ് പറഞ്ഞു.

Also Read: ‘മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് പിണറായി’; ഡോ. ബഹാവുദ്ദീനെ ഓര്‍മിപ്പിച്ച് കെടി ജലീല്‍

കശുവണ്ടി മേഖലയിൽ ഹവാല ഇടപാട് തടയാൻ എന്ന വ്യാജേന ചെറുകിട കശുവണ്ടി വ്യവസായികളെ നശിപ്പിക്കാൻ തോട്ടണ്ടിക്ക് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ എംപി പാർലമെന്റിൽ സംസാരിച്ചു തുടർന്നാണ് കേന്ദ്ര സർക്കാർ ചുങ്കം ചുമത്തിയതെന്ന് എന്നും രാജേഷ് ആരോപിച്ചു.

Also Read: ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി; ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പി വി അൻവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here