വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവം ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസ് അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് അക്രമി സംഘം വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഡി വൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം കമുകിന്‍കുഴി പുതുവല്‍ പുത്തന്‍ വീട്ടില്‍ എസ് സുജിത്തിനെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് സം ഭവം. കത്തിയും മണ്‍വെട്ടിയും സിമന്റ്കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണം. സുജിത്തിന്റെ കൈയ്ക്ക് വെട്ടേറ്റു. തലയ്ക്ക് ഗുരുതര പരിക്കുണ്ട്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: തലസ്ഥാന റോഡുകള്‍ അടിമുടി സ്മാര്‍ട്ടാകുന്നു; പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്

കമുകിന്‍കുഴി ജംഗ്ഷനില്‍ സ്ഥാപിച്ച വി ജോയിയുടെ പോസ്റ്റര്‍ ആര്‍എസ്എസ് സംഘം ചൊവ്വാഴ്ച പകല്‍ നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധന്‍ വൈകിട്ട് ഏഴോടെ സുജിത്തടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കാനെത്തിയപ്പോള്‍ ആര്‍എസ്എസ് സംഘം തട ഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുജിത്തിനെ വീടുകയറി ആക്രമിച്ചത്. രതീഷ് ,ശശികുമാര്‍ തുടങ്ങിയ നാലോളം പ്രാദേശിക ആര്‍എസ്എസ് അക്രമികളുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് നാട്ടുകാര്‍ തടഞ്ഞു വച്ച അക്രമിയില്‍ നിന്നും വെട്ടുകത്തിയും ഇരുമ്പ് വടിയും അടക്കമുള്ള ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മാതാപിതാക്കളുടെ മുമ്പില്‍ വച്ചായിരുന്നു അക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News