വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ

പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ. പുടിനെ കൊല്ലാൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിനിൽ യുക്രൈൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ ആരോപണം. യുക്രൈൻ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ റഷ്യ വെടിവെച്ചിട്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

“ആസൂത്രിതമായ തീവ്രവാദ പ്രവർത്തനവും റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിന്റെ വധശ്രമവും” എന്നാണ് റഷ്യ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. അതേസമയം പ്രസിഡന്റിന് പരുക്കേറ്റിട്ടില്ലെന്നും കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ക്രെംലിൻ അറിയിച്ചു.

ആക്രമണം നടന്ന സമയത്ത് മോസ്കോയുടെ പുറത്തുള്ള നോവോ ഓഗര്യോവോ വസതിയിലായിരുന്നു പുടിൻ എന്നാണ് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം. ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്നും ആവശ്യമായ സമയത്ത് ഈ ആക്രമണ നീക്കത്തിന് തിരിച്ചടി നൽകുമെന്നും റഷ്യ സ്വരം കടുപിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരം ആക്രമണ- പ്രത്യാക്രമണ ആരോപണങ്ങളുമായി ഇരു രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. എങ്കിലും റഷ്യൻ പ്രസിഡൻ്റിനെ വധിക്കാനുള്ള നീക്കം നടത്തിയെന്ന ആരോപണം ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News