ഒറ്റരാത്രികൊണ്ട് 100 ലധികം ഡ്രോണ്‍ വര്‍ഷിച്ചു; ഡിനിപ്രോയില്‍ റഷ്യൻ ആക്രമണത്തില്‍ ഒരാ‍ള്‍ കൊല്ലപ്പെട്ടു

RUSSIA ATTACK

യുക്രെയ്നില്‍ വീണ്ടും റഷ്യയുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാ‍ഴ്ച ഖാര്‍കീവ്, ഡിനിപ്രോ എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യ ഡ്രോണുകളുടെ ഒരു കൂട്ടം യുക്രെയ്‌ൻ നഗരങ്ങളായ ഖാർകിവ്, ഡിനിപ്രോ എന്നിവിടങ്ങളിലേക്ക് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെ 50 ഓളം പേർക്ക് പരുക്കുണ്ട്.

മൂന്ന് വർഷത്തിലേറെ മുമ്പ് മോസ്കോ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ റഷ്യൻ ഡ്രോണുകളുടെയും മിസൈൽ ആക്രമണങ്ങളുടെയും പ്രധാന ലക്ഷ്യമാണ് ഖാര്‍കീവ്, ഡിനിപ്രോ എന്നീ പട്ടണങ്ങള്‍.

ALSO READ; ഇങ്ങനെയൊക്കെ കോപ്പിയടിക്കാമോ ചേച്ചീ! എ‍ഴുത്തുകാരി ബ്രൂക്കി ബെല്ലാമി പാചകക്കുറിപ്പ് അടിച്ചുമാറ്റിയെന്ന് പരാതി

ചൊവ്വാ‍ഴ്ച നടന്ന ആക്രമണത്തില്‍ ഡിനിപ്രോയിൽ, 53 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടതായാണ് റീജിയണൽ ഗവർണർ സെർഹി ലിസാക് അറിയിച്ചിരിക്കുന്നത്. റഷ്യ ഒറ്റരാത്രികൊണ്ട് യുക്രെയ്‌നിലുടനീളം 100ലധികം ആക്രമണ ഡ്രോണുകൾ വിന്യസിച്ചതായി പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.

അതേസമയം യുക്രെയ്നിൽ റഷ്യ ക‍ഴിഞ്ഞ ദിവസം താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു . മെയ് 8 മുതൽ 10 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധ വിജയദിനാഘോഷത്തോടനുബന്ധിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ്റെ പ്രഖ്യാപനമെന്നാണ് ക്രെംലിൻ അറിയിച്ചത്.യുക്രെയ്നിൽ സമാധാന കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ യുഎസ് പ്രസിഡൻ്റെ ഡോണൾഡ് ട്രംപ് ശക്തമാക്കുന്നതിനിടെയായിരുന്നു വെടിനിർത്തൽ പ്രഖ്യാപനം.

മെയ് 9ന് റഷ്യ രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. താൽക്കാലിക വെടിനിർത്തലിൽ കീവും ഒപ്പം ചേരണമെന്നാണ് ക്രെംലിൻ സആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം യുക്രെയ്ൻ വെടിനിർത്തൽ ലംഘിക്കികയാണെങ്കിൽ കനത്ത തിരിച്ചടി നൽകിയേക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News