
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദയുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്.
മോഷണം അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തായിരുന്നുവെന്നും ആക്രമിക്കാന്‍ പദ്ധതിയില്ലായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. പണവുമായി ബംഗ്ലദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു.
പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, നടന്റെ വസതിയില്‍ നിന്ന് ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറന്‍സിക് പരിശോധനയ്ക്ക് കൈമാറി.
ജനുവരി 16 ന്, പുലർച്ചെയാണ് പിടിയിലായ പ്രതി നടൻ്റെ ഫ്ലാറ്റിൽ നുഴഞ്ഞുകയറി സെയ്ഫിനെ ഏകദേശം ആറ് തവണ കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം, പുലർച്ചെ 2.30 ന് ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ജനുവരി 16-ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ ആദ്യം കണ്ടത് കുട്ടികളുടെ കെയർ ടേക്കറായ ഏലിയാമ്മ ഫിലിപ്പ് ആയിരുന്നു. ഏലിയാമ്മ ഒച്ച വച്ചതോടെയാണ് വീട്ടിലെ മറ്റുള്ളവർ ഉണർന്നതും മുകളിലത്തെ നിലയിലുണ്ടായിരുന്ന സെയ്‌ഫ് അലി ഖാൻ ഓടിയെത്തിയതും. തുടർന്ന് കള്ളനെ പ്രതിരോധിക്കുന്നതിനിടെയാണ് നടന് മാരകമായ കുത്തേറ്റത്. സെയ്‌ഫിനെ രക്ഷിക്കാനുള്ള പിടിവലിയിൽ ഏലിയാമ്മയുടെ കൈകൾക്കും മുറിവ് പറ്റിയിരുന്നു.
also read: സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; ഒരാഴ്ച പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍
ഏലിയാമ്മ ശബ്ദം വച്ചതാണ് പ്രതിയുടെ ധൈര്യം ചോർത്തിയത്. പെട്ടെന്ന് ഭയന്ന് പോയ ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന് വേണ്ടിയായിരുന്നു കത്തിയെടുത്ത് ആക്രമിച്ചത്. ഈ സമയത്ത് ഏലിയാമ്മ കാണിച്ച മനോധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയ ദുരന്തത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ചതെന്ന് പറയാം.
ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിയ സെയിഫ് അലി ഖാൻ ആദ്യം തിരഞ്ഞത് തന്റെ കുടുംബത്തെ കരുതലോടെ കാത്ത ഏലിയാമ്മ ഫിലിപ്പിനെയാണ്. നേരിട്ട് കണ്ട് നന്ദി പറയാനായിരുന്നു സെയ്‌ഫ് ഏലിയാമ്മയെ വിളിപ്പിച്ചത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ പ്രധാന സാക്ഷി കൂടിയാണ് മലയാളിയായ ഏലിയാമ്മ. പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 16 ന്, പുലർച്ചെയാണ് പിടിയിലായ പ്രതി നടൻ്റെ ഫ്ലാറ്റിൽ നുഴഞ്ഞുകയറി സെയ്ഫിനെ ഏകദേശം ആറ് തവണ കുത്തി പരിക്കേൽപ്പിച്ചത്. നടന്റെ മകനെ ബന്ദിയാക്കി ഒരു കോടി രൂപ ആവശ്യപ്പെടാനായിരുന്നു പദ്ധതി. ഇതാണ് ഏലിയാമ്മയുടെ ജാഗ്രതയോടെയുള്ള ഇടപെടലിൽ ചെറുക്കാനായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

