സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്: പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ വെച്ച് ആത്മഹത്യ ചെയ്‌തു

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. മുഖ്യ പ്രതികളിലൊരാളായ അനൂജ് താപനാണ് കസ്റ്റഡിയിൽ ജീവനൊടുക്കിയത്. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ താപനെ ആശുപത്രിയിലെത്തിച്ചെങ്കിലും ​ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: ‘കൂലിക്കെതിരെ ഇളയരാജ’, രജനികാന്തിനും ലോകേഷിനുമെതിരെ നിയമ നടപടിക്കൊരുങ്ങി സംഗീത സംവിധായകൻ; വിഷയം പാട്ട് തന്നെ

ഏപ്രിൽ 14നാണ് നടൻ സൽമാൻ ഖാന്റെ മെട്രോപോളിസിലെ ബാന്ദ്രയിലെ വീടിന് പുറത്ത് ​വെടിവെപ്പ് നടന്നത്. സംഭവത്തിൽ വിക്കി ഗുപ്ത (24), സാഗർ പാൽ (21), സോനു കുമാർ ചന്ദർ ബിഷ്‌ണോയ് (37), അനൂജ് തപൻ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.​ അതേസമയം, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയതെന്ന് അയാളുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ തന്നെ വെളിപ്പെടുത്തിയിരുന്നു.

ALSO READ: ‘ഞാൻ അസുഖബാധിതയാണ്, വേദനിപ്പിക്കരുത്, ഈ ലോകം എന്റേത് കൂടിയാണ്’, ആരോഗ്യത്തെ കുറിച്ചും മോശം കമന്റുകൾക്കും അന്ന രാജൻ്റെ മറുപടി

പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. തുടർന്ന് ഇവരുടെ ചിത്രങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിടുകയും ചെയ്‌തിരുന്നു. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News