
മുനമ്പം വിവാദത്തിൽ യഥാർഥ പ്രതിയായ ഫാറൂഖ് കോളേജിനെ സംരക്ഷിക്കാൻ ഇറങ്ങിയത് പോലെ തളിപ്പറമ്പ സർ സയ്യിദ് കോളേജിനെയും സംരക്ഷിക്കുകയാണ് മുസ്ലിം ലീഗെന്ന് സമസ്ത. ഒരു ഭാഗത്ത് വഖ്ഫ് സംരക്ഷണത്തിനു വേണ്ടി സമരം നടത്തുമ്പോള്‍ തന്നെ മറുഭാഗത്ത് വഖഫ് കൊള്ളക്കാര്‍ക്ക് കൊടിപിടിക്കുകയും ചെയ്യുന്ന സമീപനം സമുദായ രാഷ്ട്രീയ പ്രസ്ഥാനം തുടരുകയാണോയെന്നും എ പി സമസ്ത യുവജന വിഭാഗം നേതാവ് റഹ്മതുള്ള സഖാഫി എളമരം ഫേസ്ബുക്കിൽ കുറിച്ചു.
തളിപ്പറമ്പ് ജുമുഅത് പള്ളിയുടെ പാട്ടത്തിനെടുത്ത ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍
വേണ്ടി അത് നരിക്കോട്ട് ഇല്ലം വകയാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്, സമുദായ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ മുസ്ലിം മാനേജ്‌മെന്റ് അസോസിയേഷന്‍. മുനമ്പത്തിന് സമാനമായ മറ്റൊരു വിവാദത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടത്.
വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള വ്യഗ്രതയില്‍ ചെയ്തുകൂട്ടുന്ന അബദ്ധങ്ങള്‍ക്ക് സമുദായം വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ഇപ്പോള്‍ നരിക്കോട്ട് ഇല്ലം തറവാട്ടുകാര്‍ ഭൂമിക്കുമേല്‍ അവകാശവാദമുന്നയിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഫാറൂഖ് കോളേജ് കമ്മറ്റിയെ രക്ഷിക്കാനിറങ്ങിയത് പോലെ സര്‍ സയ്യിദ് കോളേജ് മാനേജുമെന്റിനെയും രക്ഷിച്ചെടുക്കാന്‍ തത്കാലം കുന്തം ചെരിച്ചിടാം. അപ്പോഴും വഖഫ് സംരക്ഷണ സമരം തുടരുകയും ചെയ്യാമെന്നും എസ് വൈ എസ് ജന. സെക്രട്ടറി ആയ റഹമതുള്ള സഖാഫി എളമരം ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here