ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ല

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ല. പ്രതിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി അക്രമം നടത്തിയത് ഭയം മൂലമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാരുടെ സംഘം പൂജപ്പുര ജയിലില്‍ എത്തി പ്രതി സന്ദീപിനെ പരിശോധിച്ചത്. പുരുഷ ഡോക്ടറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായാണ് വിവരം.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം സ്വദേശിനിയും ഹൗസ് സര്‍ജന്‍ വിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കി പരുക്കേല്‍ക്കുകയും വൈദ്യപരിശോധനയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത കുടവട്ടൂര്‍ സ്വദേശിയായ സന്ദീപാണ് അക്രമം അഴിച്ചുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ഡോക്ടര്‍ വന്ദന ഉള്‍പ്പെടെ അഞ്ച് പോരെ ആക്രമിക്കുകയായിരുന്നു. വന്ദനയുടെ തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ മോശമായതോടെ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെ വന്ദനയുടെ മരണം സ്ഥിരീകരിച്ചു.

Also Read- ഡോ. വന്ദനയുടെ അച്ഛനെ ആശ്വസിപ്പിച്ച് മമ്മൂട്ടി

സംഭവത്തില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകള്‍ ശേഖരിച്ചു. അക്രമം നടന്ന അത്യാഹിത വിഭാഗത്തിന്റെ വിവിധ ഭാഗങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്തു. താലൂക്ക് ആശുപത്രിയിലെ സി.സി. ടി.വി. ദൃശ്യങ്ങളും സംഘം പരിശോധിച്ച് ഹാര്‍ഡ് ഡിസ്‌ക്ക് കസ്റ്റഡിയിലെടുത്തിടട്ുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News