മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന് ആരോപണം; സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ്

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ് വിധിച്ച് കോടതി.മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ ആണ് ശിക്ഷ .ഗുജറാത്തിലെ ബനസ്‌കന്ദയിലെ പ്രത്യേക എൻ.ഡി.പി.എസ് കോടതിയുടേതാണ് ശിക്ഷ. 1996-ലുണ്ടായ സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

ALSO READ: ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് നോട്ടീസ്; വയനാട്ടിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി

നിലവിൽ 1990 ലെ കസ്റ്റഡി മരണക്കേസിൽ ജയിലിലാണ് സഞ്ജീവ് ഭട്ട്. പാലൻപൂരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചു വെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ്പിയായിരുന്നപ്പോൾ രാജസ്ഥാനിലെ അഭിഭാഷകനായ സുമേർസിങ് രാജ്പുരോഹിതിനെ മയക്കുമരുന്നു കേസിൽപ്പെടുത്തിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരെ ആരോപിക്കുന്ന കേസ്. ഒരു തർക്ക വസ്തുവിലുള്ള അവകാശം സുമേർസിങ് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് ആരോപിക്കുന്നത് .

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് ഗുജറാത്ത് സർക്കാർ കേസുകൾ ആരോപിച്ച് ഭട്ടിനെ ജയിലിൽ ആക്കിയത്.2018ൽ ആണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശപ്രകാരം സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. ജംജോധ്പൂരിലെ കസ്റ്റഡി മരണക്കേസിൽ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 20 വർഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസിൽ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവായത്.

ALSO READ: തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News