“സഹതാരങ്ങളുടെ പ്രതിഷേധങ്ങളെ ഇകഴ്ത്തുകയല്ല വേണ്ടത്”; പിടി ഉഷക്കെതിരെ ശശി തരൂർ

ദില്ലിയില്ലെ ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ പ്രതികരിച്ച പിടി ഉഷക്കെതിരെ ശശി തരൂര്‍ എംപി. അവകാശങ്ങൾക്കായി പോരാടുന്നത് രാജ്യത്തിന്‍റെ പ്രതിഛായ തകർക്കലല്ല.സഹതാരങ്ങളുടെ പ്രതിഷേധങ്ങളെ ഇകഴ്ത്തുകയല്ല വേണ്ടതെന്നുംഅവരുടെ പരാതികൾ കേട്ട് അന്വേഷണം നടത്തി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു.

ലൈംഗിക പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണെന്നായിരിന്നു ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ പ്രതികരണം.

പി.ടി ഉഷയുടെ പരാമര്‍ശത്തിനെതിരെ  ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാളും നേരത്തെ രംഗത്തെത്തിയിരുന്നു. ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ച് ട്വിറ്ററിൽ കുറിച്ചത്.

അതേസമയം,ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ താരങ്ങളുടെ ദില്ലി ജന്തർ മന്തറിലെ രാപ്പകൽ സമരം ആറാം ദിവസവും തുടരുന്നു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക പരാതിയിൽ പൊലീസ് നടപടി എന്ന ആവശ്യത്തിൽ ഗുസ്തി താരങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

താരങ്ങളുടെ പരാതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിള അസോസിയേഷനും ആവശ്യപ്പെട്ടു. ദില്ലി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പി.കെ ശ്രീമതി ടീച്ചർ, മറിയം ദാവ്ള ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.  താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക്ക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കി എന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here