പഹൽഗാം ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

indian army

പഹൽഗാം ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കത്വ, ബന്ദിപോറ, ബൈസർ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു . ഭീകരാക്രമണത്തിൽ എൻഎയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുന്പ് ജമ്മു കാശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു.

കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻ ഐ എ രേഖപ്പെടുത്തി. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖലകളിൽ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.

Also read: കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്; ഭീകരാക്രമണത്തിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ പ്രതിരോധ നടപടികൾ വിലയിരുത്തും

അതിനിടെ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക്ക് സൈന്യത്തിലെ കമാൻഡോ എന്ന് സൂചന. ഹാഷിം മൂസ എന്ന പാര കമാൻഡോ ലഷ്കർ ഇ തോയ്ബയിലെ മുഖ്യകണ്ണി. അതേസമയം സിപ് ലൈൻ ഓപ്പറേറ്ററെ ഉൾപ്പെടെ എൻ ഐ എ അന്വേഷണസംഘം ചോദ്യം ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും പ്രകോപനത്തിൽ സൈന്യം തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News