
കുപ്‌വാരയിൽ ഭീകരന്റെ വീട് സുരക്ഷ സേന തകർത്തു. ലഷ്കർ ഇ തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിന്റെ വീടാണ് സ്ഫോടനത്തിലൂടെ തകർത്തത്. നിലവിൽ പാകിസ്ഥാൻ ഭീകര സംഘടനക്കൊപ്പമാണ് ഫാറൂഖ് അഹമ്മദ്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷ സേനകള്‍ ഇതുവരെ നടത്തിയ തെരച്ചില്‍ 175 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടോ എന്തെങ്കിലും വിവരം ഇതുമായി ബന്ധപ്പെട്ട് അറിയാമോ എന്നെല്ലാം അറിയാനായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
സൈന്യത്തിന് പുറമേ രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് തുടങ്ങിയ സുരക്ഷ സേനയും പൊലീസും ചേര്‍ന്നാണ് തെരച്ചില്‍. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരച്ചില്‍ ശക്തമായി തുടരുകയാണ്. അനന്തനാഗില്‍ നിന്നും തീവ്രവാദികളുടെ സാന്നിധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പട്രോളിംഗും കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനുകളും ശക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here