ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധക്കൊടുങ്കാറ്റ്

ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധക്കൊടുങ്കാറ്റ്. സംസ്ഥാന നേതാക്കളുള്‍പ്പെടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ ഗസ്റ്റ് ഹൗസിലെത്തിയത്. അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു.

വൈകുന്നേരം മൂന്നുമണിയോടെ യൂണിവേഴ്‌സിറ്റി കവാടം പ്രതിഷേധങ്ങളില്‍ നിറഞ്ഞു. പി എം ആര്‍ഷോ, കെ അനുശ്രീ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങളായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തിയത്. പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.

Also Read : “എസ്എഫ്‌ഐക്കാര്‍ ഗുണ്ടകള്‍”; വീണ്ടും അധിക്ഷേപവുമായി ഗവര്‍ണര്‍

വൈകിട്ട് 6.50 ന് ഗവര്‍ണറുടെ വിമാനം കരിപ്പൂരിലെത്തി. വിമാനത്താവള പരിസരത്തും വഴിയിലും പൊലീസ് നിലയുറപ്പിച്ചിരുന്നു. ഗവര്‍ണറുടെ വാഹനവ്യൂഹം സര്‍വകലാശാലയിലെത്തുമ്പോള്‍ വീണ്ടും പ്രതിഷേധം അലയടിച്ചു.

പൊലീസ് അകമ്പടിയില്‍ ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണര്‍ എസ്എഫ്‌ഐയെ വീണ്ടും അധിക്ഷേപിച്ചു. 18-വരെ വിഐപി ഗസ്റ്റ് ഹൗസിലെത്തില്‍ തുടരുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here