നിലപാട്‌ തിരുത്തിയില്ലെങ്കിൽ ഗവർണറെ തടയുമെന്ന് എസ്‌എഫ്‌ഐ

ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിലപാട്‌ തിരുത്തിയില്ലെങ്കിൽ സർവകലാശാലകളുടെ ചാൻസിലറായ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാത്ത നിലയിൽ തടയും. കേരള, കലിക്കറ്റ്‌ സർവകലാശാല സെനറ്റിൽ അനധികൃതമായി കൈകടത്തൽ നടത്തുന്നാനുള്ള ശ്രമം അവനാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മാധ്യമങ്ങളോട്‌ പറഞ്ഞു.

ALSO READ: ‘ക്രിസ്എസ്ട്രല്ല’; ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ വാര്‍ഷികവും ക്രിസ്മസ് ആഘോഷവും

ഡിസംബർ 6ന് എസ്എഫ്ഐ സംഘടിപ്പിച്ച പഠിപ്പ് മുടക്ക് സമരം വിദ്യാർഥികളാകെ ഏറ്റെടുത്തു.
ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിനെതിരെ എസ്‌എഫ്‌ഐ നേതൃത്വം കൊടുത്ത സമരത്തിന് രാജ്‌ഭവനു മുന്നിലും മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും വൻവിദ്യാർഥി പ്രതിഷേധം നടന്നു. സമരത്തിന്റെ തുടർച്ചയായി വ്യാഴാഴ്‌ച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിക്കും.

സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികളും കേരള, കലിക്കറ്റ്‌ സർവകലാശാല കേന്ദ്രങ്ങളിൽ രാപ്പകൽ സമരവും നടക്കും. കെഎസ്‌യു–എംഎസ്‌എഫ്‌ ഉൾപ്പെടെയുള്ള സംഘടനകൾ ആർഎസ്‌എസിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള തീവ്രപരിശ്രമം നടക്കുമ്പോൾ ബോധപൂർവം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

ALSO READ: ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം; ഫറൂഖ് കോളേജില്‍ ഇന്ന് എസ്എഫ്‌ഐയുടെ പ്രതിഷേധം

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സംഘപരിവാറിനെതിരെ സമരം നയിക്കാൻ പാടില്ലെന്ന കർശന നിർദേശം നൽകിയതിന്റെ ഭാഗമായാണ്‌ കെഎസ്‌യു സമര രംഗത്തില്ലാത്തത്. കൂടാതെ വരാനിരിക്കുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കോൺഗ്രസും ആർഎസ്‌എസും തയ്യാക്കിയ ധാരണയുടെ ഭാഗായാണിതെന്നും ആർഷോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News