
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ്. ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് എസ് ഐയ്ക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ഹോട്ടലില്‍ നിന്നിറങ്ങിയോടിയ സംഭവത്തില്‍ വിശദീകരണം തേടുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. ഷൈനിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത് .ഷൈൻ വീട്ടിലില്ലായിരുന്നു .
ബുധനാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു കൊച്ചി സിറ്റിപോലീസിലെ ഡാന്‍സാഫ് സംഘം നോര്‍ത്തിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കൊ അവിടെ നിന്നിറങ്ങിയോടിയത്.താമസിച്ചിരുന്ന മൂന്നാം നിലയിലെ 314ാം നമ്പര്‍ മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് എടുത്ത് ചാടുകയായിരുന്നു ഷൈന്‍.ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടിയിട്ടുണ്ട്.തുടര്‍ന്ന് സ്റ്റെയര്‍ കേസ് വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ഷൈന്‍ ടോം ചാക്കൊ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.പിന്നീട് പോലീസ് ഷൈനിന്‍റെ മുറിയിലുള്‍പ്പടെ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല.പക്ഷേ എന്തിനാണ് പോലീസിനെ കണ്ടപ്പോള്‍ ഷൈന്‍ ഓടി രക്ഷപ്പെട്ടതെന്നതിലാണ് സംശയങ്ങള്‍ നിലനില്‍ക്കുന്നത്.ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ പോലീസ് തീരുമാനിച്ചിരുന്നു.ഇതിന്‍റെ ഭാഗമായാണ് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് എസ് ഐ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ച് ഷൈന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷൈന്‍ തമിഴ്നാട്ടിലാണെന്നാണ് പോലീസിനു നേരത്തെ ലഭിച്ചിരുന്ന വിവരം.
ALSO READ : ഇതാ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങൾ.. ; ഇൻസ്റ്റാഗ്രാമിൽ പരിഹസിച്ച് വീഡിയോ പങ്കുവച്ച് ഷൈൻ ടോം ചാക്കോ
എന്നാൽ ഷൈൻ ടോം ചാക്കോ നാളെ മൂന്നുമണിക്ക് സ്റ്റേഷനില്‍ എത്തുമെന്ന് പിതാവ് പറഞ്ഞു . “ഷൈൻ എവിടെയുണ്ടെന്ന് അറിയില്ലെന്നും 10 വര്‍ഷമായി കേസ് നടത്തുന്നു .അതുകൊണ്ട് ഓലപ്പാമ്പ് കാട്ടി പേടിപ്പേക്കേണ്ടതില്ല ” എന്നുമാണ് ഷൈനിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here