
ഷൈന്‍ ടോം ചാക്കോയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. രാസലഹരി പരിശോധനയാണ് നടത്തുക. ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിനെ തുടർന്ന് വിളിപ്പിച്ച ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാരജായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈൻ പറഞ്ഞത്. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാട്‌സാപ്പ് കോള്‍, സന്ദേശങ്ങള്‍, യുപി ഐ ഇടപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഷൈനില്‍ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക് സെല്‍ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ട്.
Also read: ‘ഓടിയത് ഗുണ്ടകളെന്ന് ഭയന്ന്’; പൊലീസിനോട് വിവരിച്ച് ഷൈൻ ടോം ചാക്കോ
എന്തിനാണ് പൊലീസിനെ കണ്ടപ്പോള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയത് എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് ചോദിച്ചറിയും. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഷൈന്‍ ടോം ചാക്കോയുടെ വീട്ടിലെത്തി ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. വീട്ടുകാരില്‍ നിന്ന് പത്ത് മിനുട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് പൊലീസ് സംഘം മടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here