
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണത്തിൽ നിന്ന് വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ. കോർക്ക് കമ്മിറ്റി യോഗം നടന്ന ഹോട്ടലിൽ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ശോഭാ സുരേന്ദ്രൻ ഇറങ്ങിപ്പോയത്. താമസിക്കുന്ന റൂമിലേക്കാണ് ശോഭ മടങ്ങിയത്.
അതേസമയം ബിജെപിയുടെ പുതിയ ആധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തുന്നതിനെ പറ്റി ഇന്ന് പ്രതികരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ പറ്റി പറയേണ്ടത് വരണാധികാരിയാണെന്നും നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നും അപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രമുഖരായ എല്ലാ നേതാക്കളെയും പിന്തളളിയാണ് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. കെ സുരേന്ദ്രനെയും വി മുരളീധരനെയും വെട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തുന്നത്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറും ആര്‍എസ്എസ് നേതാവ് എ ജയകുമാറും പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ പുതിയൊരു മുഖം അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. കോര്‍ കമ്മിറ്റിയില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് നിര്‍ദേശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here