അമല്‍ജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ, അധികൃതരുടെ മാനസിക പീഡനമെന്ന് മാതാപിതാക്കള്‍

കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍. അമല്‍ജ്യോതി കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ്. ആത്മഹത്യയിലേക്ക് നയിച്ചത് അധികൃതരുടെ മാനസിക പീഡനമാണെന്നും. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി.വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റിന്റെ മാനസിക പീഢനമാണെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO Read: അമൽജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ; സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ

https://www.kairalinewsonline.com/shraddhas-suicide-in-amaljyoti

ലാബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ശ്രദ്ധയുടെ ഫോണ്‍ അധ്യാപകര്‍ പിടിച്ചു വച്ചിരുന്നു. ഇത് തിരികെ നല്‍കണമെങ്കില്‍ മാതാപിതാക്കള്‍ നേരിട്ട് കോളേജില്‍ എത്തണമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് എന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയ്ക്ക് മേല്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രദ്ധ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്നാണ് സഹപാഠികള്‍ നല്‍കുന്ന വിവരം. മകളുടെ മരണത്തില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയാണ് ശ്രദ്ധയുടെ കുടുംബം. മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യാതൊരു പ്രതികരണവും നടത്തരുതെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കോളേജിലേക്ക് തിങ്കളാഴ്ച എസ്എഫ്‌ഐ മാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News