അമൽജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ; സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി
ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ. വിദ്യാർത്ഥിയുടെ മരണത്തിന് കാരണം മാനേജ്മെൻ്റിൻ്റെ മാനസിക പീഢനമെന്നും എസ്എഫ്ഐ ആരോപിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച രാത്രിയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർഥിനിയായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധ സതീഷ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, ലാബിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചു വച്ചിരുന്നു. ഇത് തിരികെ നൽകണമെങ്കിൽ മാതാപിതാക്കൾ നേരിട്ട് കോളേജിൽ എത്തണമെന്നും മാനേജ്മെൻ്റ് അറിയിച്ചു. പരീക്ഷകളിൽ മാർക്ക് കുറവാണ് എന്നത് ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ ശ്രദ്ധയ്ക്ക് മേൽ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ശ്രദ്ധ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നെന്നാണ് സഹപാഠികൾ നൽകുന്ന വിവരം . മകളുടെ മരണത്തിൽ പരാതി നൽകാൻ തയ്യാറാവുകയാണ് ശ്രദ്ധയുടെ കുടുംബം. മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യാതൊരു പ്രതികരണവും നടത്തരുതെന്ന് കോളേജ് മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കോളേജിലേക്ക് തിങ്കളാ‍ഴ്ച എസ്എഫ്ഐ മാർച്ച് നടത്തും.

Also Read‘ട്രെയിൻ മുന്നോട്ടുനീങ്ങിയത് സിഗ്നൽ ലഭിച്ചശേഷം, അമിതവേഗതയിലായിരുന്നില്ല’; ലോക്കോപൈലറ്റിന്റെ നിർണായകമൊഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News