സിക്കിം മിന്നൽ പ്രളയം; 30 പേരെ കാണാതായി; 3 മരണം

സിക്കിമില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മൂന്ന് പേര് മരിച്ചതായി റിപ്പോർട്ട്. 23 സൈനികരടക്കം 30 പേരെ കാണാതായി. പാക്‌യോങ്, ഗാങ്‌ടോക്ക്, നാംചി, മംഗൻ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളും ഒക്ടോബർ 8 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. പ്രളയക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിഎസ് തമാംഗ് സിങ്തം സന്ദർശിച്ചു.

Also read:പാലക്കാട് വീണ്ടും ഷോക്കേറ്റ് മരണം

വടക്കൻ സിക്കിമിലെ ലൊനക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായത്. സമീപത്തുളള ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ഇതോടെ ടീസ്റ്റ നദിയിലെ ജലനിരപ്പ് 15 മുതല്‍ 20 അടിവരെ ഉയര്‍ന്നു.

Also read:റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ക്ക് സാധൂകരണം; മന്ത്രിസഭായോഗ തീരുമാനം

ലാച്ചൻ താഴ്‌വര മുഴുവനായും വെള്ളത്തിനടിയിലായി. ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതും മിന്നൽ പ്രളയത്തിന് കാരണമായി. കാണാതായ സൈനികർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ അറിയിച്ചു. ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക ക്യാമ്പുകളിൽ വെള്ളം കയറി. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകർന്നു.

Also read:ഈ കൃതാവിനൊരു കഥ പറയാനുണ്ട്; ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമെത്തുന്നു സോമന്റെ കൃതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News