ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിൽ ഇസ്രയേലിനെ വിമര്‍ശിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നാണ് യെച്ചൂരി ആവശ്യപെട്ടു.

ALSO READ:ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദില്ലി ഡൽഹി ദർബാറിൽ തിരക്കിൽ; വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ

ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും അപലപിക്കുന്നു. ആക്രമണങ്ങളെ യുഎന്‍ തടയിടണം. പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ യുഎന്‍ ഉറപ്പാക്കണം.പലസ്തീന്‍ ഭൂമികളിലെ എല്ലാ ഇസ്രയേലി അനധികൃത കുടിയേറ്റങ്ങളും അധിനിവേശവും പിന്‍വലിക്കുകയും വേണമെന്ന് യെച്ചൂരി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര കരാര്‍ പാലിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ പലസ്തീനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 കുട്ടികള്‍ ഉള്‍പ്പെടെ 248 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും യെച്ചൂരി വ്യക്തമാക്കി.

ALSO READ:സമയപരിധി അവസാനിച്ചു; കേരളത്തിൽ ഇനി 2000 മാറ്റിയെടുക്കാനുള്ള വഴി

അതേസമയം ഇസ്രായേല്‍ നടത്തുന്ന ഫാസിസ്റ്റ് അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. വന്‍ സൈനികശക്തിയായ ഇസ്രായേല്‍ ഈ യുദ്ധത്തില്‍ അമേരിക്കന്‍ പിന്തുണയോടെ ജയിച്ചേക്കാമെന്നും എം എ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News