
കേരളത്തിലെ സാങ്കേതിക-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി നടപ്പാക്കുന്നു. ഇതോടൊപ്പം വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾക്ക് ചേർന്ന് പഠനം പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാൻ പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.
വിജ്ഞാന കേരളം പദ്ധതിയിൽ പട്ടിക വിഭാഗക്കാർക്ക് തൊഴിൽ നൽകുന്നതിനായി മന്ത്രി ഒ ആർ കേളുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. വകുപ്പിൻ്റെ 46 ITI കളിൽ നിലവിലുള്ള കോഴ്സിനൊപ്പം നൈപുണ്യ പരിശീലനവും ഉറപ്പാക്കും. ഇതിനു പുറമേ നൂതന കോഴ്സുകളും ITI കളിൽ തുടങ്ങും. പ്രാദേശിക തലത്തിൽ തൊഴിലിന് സന്നദ്ധരായവരെ കണ്ടെത്തി പരിശീലനം നൽകുന്നതിന് പ്രമോട്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ തൊഴിൽ ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും.
ALSO READ: സംസ്ഥാനത്തെ ബാലവേല മുക്തമാക്കാന്‍ വനിത ശിശുവികസന വകുപ്പ്; രക്ഷപ്പെടുത്തിയത് 56 കുട്ടികളെ
വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്,
കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, പട്ടികജാതി വികസന വകുപ്പ് ഡയറക്ർ ഡി ധർമ്മലശ്രീ, കെ ഡിസ്ക് മെംബർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പട്ടികവിഭാഗ വകുപ്പുകളുടെ കീഴിലുള്ള കോർപറേഷനുകൾ, സി എം ഡി തുടങ്ങിയവയുടെ സഹകരണത്തോടെയാകും സമഗ്ര പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here