കോഴിക്കോട് അടച്ചിട്ട കടമുറിയിൽ ആറ് മാസം പഴക്കമുള്ള തലയോട്ടി

കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ആറ് മാസത്തോളം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

Also Read; ഇടുക്കിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; കൃത്യത്തിനു പിന്നിൽ ആറോളം പേരടങ്ങിയ സംഘം

ഇന്ന് രാവിലെയാണ് കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വർഷത്തിലേറെയായി അടച്ചിട്ട കടമുറിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്. കണ്ടെത്തിയ തലയോട്ടിക്ക് ഏകദേശം ആറ് മാസത്തിലേറെ പഴക്കമുണ്ട്. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. ഒരു വർഷത്തിലേറെയായി അടച്ച കിടക്കുന്ന കടയുടെ ഷട്ടർ താഴ്ത്തിയിട്ട നിലയിലായിരുന്നു. അത് കൊണ്ട് തന്നെ സമീപ പ്രദേശത്തുള്ള ആരും തന്നെ ഈ കടയുടെ പരിസരത്തേക്ക് വരാറുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ചോമ്പാല പോലീസും ഫോറൻസിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായ ആളുകളുടെ കേസുകളുമായ് ബന്ധപ്പട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

Also Read; കുടുംബവഴക്കിനെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News