
സ്ത്രീകൾക്കെതിരേയും മതേതര നിലപാടുകൾ ഉയർത്തുന്നവർക്കെതിരേയും ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടത്തുന്നവരിൽ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമൊക്കെയാണ്. എന്നാൽ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇവർ. വയനാട് ദുരന്ത ബാധിതരെ അപമാനിച്ച സ്മൃതി പരുത്തിക്കാടനെ വിമർശിച്ച് ജനങ്ങൾ രംഗത്തെത്തിയതിൽ സ്മൃതിക്ക് ഐക്യദാർഢ്യവുമായി എത്തിയിരിക്കുകയാണ് ഇക്കൂട്ടർ.
വെൽഫെയർ പാർട്ടിയുടെ വനിതാ സംഘടനയായ വിമൻ ജസ്റ്റിസ് മൂവ്മെന്റാണ് ഐക്യദാർഢ്യവുമായി എത്തിയിരിക്കുന്നത്. ഇക്കൂട്ടരുടെ സൈബർ ആക്രമണം നേരിട്ടിരുന്നത് കേരളത്തിൽ നിരവധി പേരാണ്. അത് പറഞ്ഞു കൊണ്ട് നിരവധി പേർ രംഗത്ത് വരുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുപാട് വർഷമായി ജമാഅത്തെയുടേയും അനുബന്ധ സംഘടനകളുടേയും സൈബർ ആക്രമണം നേരിടുന്ന ശ്രീജാ നെയ്യാറ്റിൻകരയും അവരുടെ അനുഭവങ്ങൾ പങ്കു വച്ച് രംഗത്ത് വന്നിരുന്നു. അങ്ങവെ നിരവധി ഉദാഹരണങ്ങളാണ് ഇതിനുള്ളത്.
ഇവർ നടത്തുന്ന സൈബർ ആക്രമണത്തിൽ ഇത്തരം സംഘടനകളുടെ ജില്ലാ നേതാക്കളടക്കം ഉണ്ടെന്നതാണ് മറ്റൊരു കാര്യം. ആ ജമാഅത്തെ ഇസ്ലാമിയുടെ കൂടാരത്തിൽ ഉള്ളവരാണ് ഇപ്പോൾ സൈബർ ആക്രമണങ്ങളെപ്പറ്റി പറയുന്നതെന്നതും വൈരുദ്ധ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

