
വീടിന് മുമ്പിൽ ഉഗ്രസ്ഫോടനം എന്ന ആരോപണം ചീറ്റിയതിന് പിന്നാലെ പൊലീസിനെതിരെ ഗൂഢാലോചന വാദവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുരേന്ദ്രൻ. കേസ് അന്വേഷിച്ച എസിപിക്ക് തന്നോടുള്ള താല്പര്യം വർഷങ്ങളായി അറിയാമെന്നും അദ്ദേഹത്തിന് താമ്ര പത്രം നൽകണമെന്നും വാർത്തസമ്മേളനത്തിൽ വെച്ച് ശോഭ സുരേന്ദ്രൻ പരിഹസിച്ചു.
തൻറെ വീടിൻറെ സമീപം ഉഗ്രസ്ഫോടനം നടന്നുവെന്ന ആരോപണം നനഞ്ഞ പടക്കം പോലെ ചീറ്റിയതിന് പിന്നാലെയാണ് പൊലീസിനെതിരെ ഗൂഢാലോചന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്.
Also Read: കള്ള വാർത്തയുടെ വിരുന്ന്: മാധ്യമങ്ങളുടെ സർക്കാരിനെതിരായ മറ്റൊരു വ്യാജ വാർത്ത കൂടി ലക്ഷ്യം പിഴച്ചു
വെള്ളിയാഴ്ച രാത്രി പത്തു നാല്പത്തി അഞ്ചോടെ വീടിനു സമീപം ഉഗ്രസ്ഫോടനം എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. അതിനു പിന്നാലെ പൊലീസിനും പരാതി നൽകി. സംഭവം അന്വേഷിച്ച പൊലീസ്, പൊട്ടിയത് വിപണിയിൽ 35 രൂപയ്ക്ക് ലഭിക്കുന്ന പടക്കം ആണെന്നും അയൽവാസിയുടെ സുഹൃത്തുക്കൾ അയാളുടെ അറിവോടെ പൊട്ടിച്ചതാണെന്നും കണ്ടെത്തി.
ഉഗ്രസ്ഫോടനം നടന്നു എന്നു പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച ശോഭാ സുരേന്ദ്രനുള്ള തിരിച്ചടിയായിരുന്നു പൊലീസ് കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് പൊലീസിനെതിരെ ഗൂഢാലോചന വാദവുമായി ശോഭാ സുരേന്ദ്രൻ രംഗത്തുവന്നിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here