
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും കായിക- സിനിമാതാരങ്ങളും ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ തങ്ങളുടെ രാജ്യത്തിനും സൈന്യത്തിനും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പാക് ജാവലിന്‍ ത്രോ അര്‍ഷാദ് നദീം എക്‌സില്‍ പോസ്റ്റിട്ടതിന് ഇന്ത്യന്‍ താരം നീരജിനെതിരെ സൈബറാക്രമണം രൂക്ഷമായിരിക്കുകയാണ്.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടാതിരുന്നതോടെയാണ് നീരജ് സൈബറാക്രമണം നേരിടുന്നത്. നദീമുമായുള്ള സുഹൃദ്ബന്ധവും നീരജിനെതിരായ ആക്രമണത്തിന് കാരണമാണ്. പാക് പതാകയുമേന്തി നില്‍ക്കുന്ന ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്ത അര്‍ഷാദ് നദീം, പാകിസ്ഥാന്‍ സിന്ദാബാദ് എന്നാണ് കുറിച്ചത്. ഈ പോസ്റ്റിന് പിന്നാലെയാണ് നദീമുമായുള്ള സുഹൃദ്ബന്ധം ചോദ്യംചെയ്ത് ഒരുകൂട്ടം നീരജിനെതിരെ രംഗത്തെത്തിയത്.
Read Also: രാജസ്ഥാന്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത; സര്‍ക്കാര്‍ ജീവനക്കാരുടെ അവധി റദ്ദാക്കി
സോഷ്യല്‍ മീഡിയയില്‍ ഒരു സംഘം ചോപ്രയെ ആക്രമിക്കുകയാണ്. ‘നീരജ് ചോപ്രയുടെ മുഖത്ത് അടിക്കുക, നീരജില്‍ നിന്ന് ഒരു വാക്കുപോലും വരുന്നില്ല, പക്ഷേ സഹോദരനെന്ന് അയാള്‍ വിശേഷിപ്പിച്ചയാള്‍ തന്റെ രാജ്യത്തെ പിന്തുണയ്ക്കുന്നു’ എന്നിങ്ങനെയുള്ള കമന്റുകൾ വരുന്നുണ്ട്.
കഴിഞ്ഞ മാസം ഇന്ത്യയിലെ പ്രധാന അത്ലറ്റിക്‌സ് മത്സരമായ നീരജ് ചോപ്ര ക്ലാസിക്കിലേക്ക് അര്‍ഷാദ് നദീമിനെ ക്ഷണിച്ചതിന് ചോപ്രയ്ക്ക് സമാന ആക്രമണം നേരിടേണ്ടി വന്നിരുന്നു. പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ദാരുണമായ ഭീകരാക്രമണത്തിന് മുമ്പാണ് ക്ഷണം നല്‍കിയതെന്ന് ചോപ്ര അന്ന് വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here