മോഹൻലാലിനെ അനുകരിച്ച് ക്ലാസെടുത്തതിന് ജോലി വരെ നഷ്ടപ്പെട്ടു, സത്യാവസ്ഥകൾ വെളിപ്പെടുത്തി അധ്യാപിക നിഷ റാഫേൽ

അധ്യാപന ശൈലിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച ഒരാളാണ് തൃശൂർ സ്വദേശി നിഷ റാഫേൽ. മോഹൻലാലിനെ അനുകരിച്ചുകൊണ്ട് ക്ലാസെടുക്കുന്ന നിഷ ടീച്ചറുടെ വിഡിയോകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ് നിഷ റാഫേൽ. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അധ്യാപികയുടെ വെളിപ്പെടുത്തൽ.

ALSO READ: ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

നിഷ റാഫേൽ പറഞ്ഞത്

‘ഞാൻ ലാലേട്ടൻ ഫാനാണ്. ഞാൻ കണ്ട ലാലേട്ടന്റെ ആദ്യ ചിത്രം ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ആ സിനിമ കാണുമ്പോൾ എനിക്ക് ആറു വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇരുപതാം നൂറ്റാണ്ട് കണ്ട് ഇറങ്ങിയപ്പോൾ ലാലേട്ടനോടുള്ള മനസ്സിൽ തോന്നിയ ഒരു വികാരമുണ്ട്. അത് ഇത്ര വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിലുണ്ട്. ലാലേട്ടന്റെ സിനിമയോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ സിനിമയിലുള്ള പല സീനുകളും ഡബ്സ്മാഷ് ആയിട്ട് ക്ലാസിൽ ചെയ്യും. ക്ലാസിലെ ഒന്ന് രണ്ട് സ്റ്റുഡൻസ് ആയിട്ട് നിന്നിട്ട് ഞങ്ങൾ അത് അഭിനയിക്കും. അത് കുട്ടികളുടെ മനസ്സിൽ തറച്ചു നിൽക്കും. ഇപ്പോൾ പ്രൊഡക്ഷൻ അങ്ങനെ എന്തെങ്കിലും ആണ് പഠിപ്പിക്കുന്നതെങ്കിൽ മിഥുനം സിനിമയുടെ ബാക്ക് ഗൗണ്ട് നിന്നുകൊണ്ട് അതിലൊരു സീൻ നമ്മൾ ക്ലാസിൽ അഭിനയിക്കും. അത് കറക്റ്റ് ആയിട്ട് മോഹൻലാലിനെ അനുകരിക്കുകയല്ല, പക്ഷേ ഡബ്സ്മാഷ് ആണ്. ലിപ് സിങ്ക് ചെയ്ത് പറയുന്നു എന്ന് മാത്രം.

ALSO READ: തിരുവനന്തപുരത്ത് യുവതിയുടെ ക‍ഴുത്തില്‍ കുത്തി സുഹൃത്ത്, പിന്നാലെ സ്വയം ക‍ഴുത്തറുത്തു

അത് പലരും പറഞ്ഞറിഞ്ഞിട്ട് ഈ മാനേജ്മെന്റിലേക്ക് എത്തും. എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞു സഹപ്രവർത്തകർ പറഞ്ഞൊക്കെ അറിയുമല്ലോ. അങ്ങനെ പല ഇഷ്യൂസും ഉണ്ടായിട്ടുണ്ട്. കുട്ടികൾക്ക് ക്ലാസിൽ ഇരിക്കാൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ അധികവും പഠിപ്പിച്ചിട്ടുള്ളത് എൻജിനീയറിങ് കോളേജിലാണ്. എൻജിനീയറിങ് കോളേജിലെ കുട്ടികൾക്ക് സ്കിപ്പ് ചെയ്യാൻ ഏറ്റവും താല്പര്യമുള്ള സബ്ജക്ട് ആണ് ഇക്കണോമിക്സ്. ഞാൻ ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇക്കണോമിക്സ് അറുബോറൻ സബ്ജക്ട് ആണെന്നും, കുട്ടികൾക്ക് ബങ്ക് ചെയ്യാൻ ഇഷ്ടപ്പെട്ട വിഷയമാണെന്നുമാണ് കേട്ട് കേൾവി.

എന്നാൽ എന്റെ ക്ലാസിൽ എല്ലാവരും ഉണ്ടാവും, ഒറ്റയാളും ക്ലാസിൽ നിന്ന് ചാടി പോകില്ല. കുട്ടികൾ പറയുന്നത് ‘ഒന്നെങ്കിൽ പി.ടി അല്ലെങ്കിൽ നിഷാ മിസ്സിൻ്റെ ഹവർ’ എന്നുള്ളതാണ്. ക്ലാസിൽ ഇരിക്കാനാണ് പിള്ളേർക്കിഷ്ട്ടം. ഇത് എന്താണെന്ന് തേടിപ്പിടിച്ച് മാനേജ്മെന്റ് വന്നപ്പോൾ ഇവിടെ തമാശയും കളിയും ചിരിയുമൊക്കെയാണ്. എന്നാൽ എന്റെ വിഷയത്തിൽ കുട്ടികൾക്ക് മുഴുവൻ മാർക്കും കിട്ടും. നമ്മുടെ മലയാളികളുടെ ഒരു സ്വഭാവമെന്തെന്നാൽ കുറ്റം കണ്ടെത്തി അതിനെ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ് ആലോചിക്കാറ്. ആ രീതിയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News