സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല, അമ്മയെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന്‍റെ ദേഷ്യത്തില്‍ അമ്മയെ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കമലാബായി ബദ്‌വായിക്ക് (47) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാംനാഥ് (28) കുറ്റം സമ്മതിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ബുധനാ‍ഴ്ചയാണ് സംഭവം.

സ്വാഭാവിക മരണമാണെന്ന് കരുതിയ സംഭവം പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് കൊലപാതകമാണെന്ന് അറിയുന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാനുള്ള സാധ്യത പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ ഹുദ്കേശ്വര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായുരുന്നു.

ALSO READ: പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട: പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍

കൊല്ലപ്പെട്ട സ്ത്രീയുടെ മറ്റൊരു മകന്‍ ദീപക്കിന്‍റെ മൊഴിയാണ് രാംനാഥിലേക്ക് അന്വേഷണം എത്തിച്ചത്. അമ്മ മരിച്ചതിന് തൊട്ടുപിന്നാലെയാണ്  ആശുപത്രിയിലാണെന്ന വിവരം താന്‍ അറിയുന്നത്. സഹോദരന്‍ രാംനാഥ് ഒപ്പമുണ്ടെന്നും ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അമ്മയുടെ ആഭരണങ്ങള്‍ ദേഹത്ത് ഉണ്ടായില്ലെന്നും പൊലീസിനെ കണ്ട രാംനാഥ് പരുങ്ങുന്നത് തന്നില്‍ സംശയമുണ്ടാക്കിയെന്നും ദീപക് പൊലീസിനോട് പറഞ്ഞു.

സംശയങ്ങള്‍ പൊലീസിനെ അറിയിച്ചതോടെ രാംനാഥിനെ ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. ഫോണ്‍ വാങ്ങാന്‍ പണം നല്‍കാതിരുന്നതോടെ തന്‍റെ സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നവെന്ന് രാംനാഥ് സമ്മതിച്ചു.

ALSO READ: ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പൊലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here