
സൂത്രവാക്യം സിനിമ സെറ്റ് ലഹരിമുക്തമായിരുന്നെന്ന അവകാശവാദവുമായി അണിയറ പ്രവർത്തകർ. തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പ്രശ്നങ്ങളെ കുറിച്ച് അറിയുന്നത് മാധ്യമങ്ങൾ വഴിയാണെന്നും സംവിധായകനും നിർമതവും അടങ്ങിയ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. നടി വിൻസി അലോഷ്യസിന്‍റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ വാർത്താ സമ്മേളനം വിളിച്ചത്.
ALSO READ;ഷൈനിനെ പോലെ ഇത്രയും നല്ലൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് മേജര്‍ രവി; പരിഹസിച്ച് സോഷ്യല്‍മീഡിയ
മാധ്യമങ്ങളിലൂടെയാണ് പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞതെന്നും തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചില്ലെന്ന് സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് പറഞ്ഞു. സിനിമയുടെ പ്രധാന പ്രവർത്തകർക്കാർക്കും ഈ പ്രശ്നത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും സിനിമയിൽ ആർക്കാണ് പ്രശ്നങ്ങൾ അറിയാവുന്നതെന്ന് വിൻസി കൃത്യമായി പറഞ്ഞിട്ടില്ലെന്നും സംവിധായകൻ യൂജിന്‍ ജോസ് പറഞ്ഞു.
ALSO READ; എമ്പുരാൻ 300 കോടി ക്ലബിൽ; ഇത് ചരിത്രം, മലയാളത്തിലെ ആദ്യ ചിത്രം
സൂത്രവാക്യം സിനിമയിൽ ഐസിസി ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ല. സംഭവത്തിൽ 21ആം തീയതി ഫിലിം ചേംബറുമായി യോഗം നടക്കും. അതേസമയം ഇത് സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here