പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് ജനസാഗരത്തെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിനായി സമര്‍പ്പിച്ചത്. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ സ്വാഗതം പറഞ്ഞു. തുടർന്ന് വായിക്കുക
ഇത് കേരളത്തിന്‍റെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ്ങിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിൽ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. തുടർന്ന് വായിക്കുക
ബിജു മുത്തത്തി
വിശ്വകവാടമായി വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കപ്പെടുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നായകനായ മുഖ്യമന്ത്രിയുടെ കൂടി വിജയസാഫല്യമാണത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്‍റെ മുന്‍കൈയ്യില്‍ അതിബൃഹത്തായൊരു തുറമുഖപദ്ധതി പൂര്‍ത്തിയാവുന്നത്. ആദ്യ കപ്പലെത്തി പത്തുമാസത്തിനുള്ളില്‍ തന്നെ കമ്മീഷനിംഗിലേക്കും കടക്കുന്ന ആ അത്ഭുത വികസനയാത്രയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ല.. തുടർന്ന് വായിക്കുക
ശിവദർശന ശിവദാസ്
ആദ്യ ചരക്കുകപ്പലെത്തി 10 മാസത്തിനിപ്പുറം കേരളത്തിന്റെ സ്വപ്ന സാഫല്യമായ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കുകയാണ്. കേന്ദ്രത്തിന്റെ ആകാശത്ത് നിന്നും പൊട്ടിവീണതല്ല, മറിച്ച് കേരളത്തിന്റെ ഇച്ഛാശക്തിയിൽ വിത്തുപാകി മുളപ്പിച്ചതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിരവധിപ്പേരാണ് ആ സ്വപ്നത്തെ തല്ലിക്കെടുത്താൻ ശ്രമിച്ചത്, എന്നാൽ നട്ടതും നനച്ചതും വാടാതെ നോക്കാനുള്ള കഴിവ് കേരളത്തിന് ഉള്ളടത്തോളം കാലം ഏത് സ്വപ്നവും ഇവിടെ പൂവണിയും. തുടർന്ന് വായിക്കുക
നവജിത്ത് അഷ്ടമചന്ദ്രൻ
കിഴക്കൻ ഏഷ്യയിൽനിന്ന് പേർഷ്യൻ ഗൾഫിലേക്ക് പോകുന്ന പ്രധാന കപ്പൽപ്പാതയോട് ചേർന്നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം. ശ്രീലങ്ക ചുറ്റി സൂയസ് വഴി യൂറോപ്പിലേക്കോ വടക്കൻ ആഫ്രിക്കയിലേക്കോ അറ്റ്‌ലാന്റിക് തീരങ്ങളിലേക്കോ പോകുന്ന കപ്പലുകൾക്കും യാത്രാരേഖയിൽ വലിയ വ്യതിചലനമില്ലാതെതന്നെ വിഴിഞ്ഞത്തിന് സമീപമെത്താം എന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന ഘടകമാണ്. തുടർന്ന് വായിക്കുക
ലെസ്ലി ജോൺ
ലോക സമുദ്ര വ്യപാര ചരിത്രത്തില്‍ തങ്കലിപികളാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പേര്‍ എഴുതി ചേര്‍ക്കുമ്പോള്‍ പദ്ധതിയുടെ നാള്‍വഴിയില്‍ പ്രതിഷേധവുമായി തടസം നിന്നത് പ്രതിപക്ഷവും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ്. പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാടുകളിലേക്ക് തിരിഞ്ഞു നോക്കുകയാണ് കേരളം– തുടർന്ന് വായിക്കുക
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ശില്പികള്‍ ഞങ്ങളാണ് എന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍, 2010 ല്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇട്ട കല്ലിനു മുകളിലായിരുന്നു 2015 ല്‍ ഉമ്മന്‍ചാണ്ടി കല്ലിട്ടത് എന്നതാണ് എല്‍ഡിഎഫ് ഓര്‍മിപ്പിക്കുന്നത്… തുടർന്ന് വായിക്കുക
ശ്രീജേഷ് ആചാരി
ഒടുവിൽ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള ക്കരയുടെ ഏറ്റവും വലിയ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യത്തിലേക്ക്. രാജ്യത്തെ അഭിമാന പദ്ധതികളിൽ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. സാങ്കേതികവിദ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലോകത്തിലെ പ്രധാന തുറമുഖം എന്നതാണ് ഇതിന്റെ പ്രത്യേകത. തുടർന്ന് വായിക്കുക
ഇകെ നായനാർ സർക്കാർ വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാപഠനത്തിനായി സമിതിയെ നിയോഗിച്ചു
എ കെ ആന്‍റണി സർക്കാർ സാധ്യതാപഠനം പൂർത്തിയാകാതെ ടെൻഡറിലേക്ക് കടന്നതോടെ കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു
വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ പരിശ്രമിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി എം വിജയകുമാർ
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഇടത് സർക്കാർ ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ ചുമതലപ്പെടുത്തുന്നു
– പദ്ധതി നടപ്പാക്കാൻ IFC ലാൻഡ് ലോഡ് മോഡൽ വിഭാവനം ചെയ്തു. ടെൻഡർ വിളിക്കാനായുള്ള നടപടികൾ LDF സർക്കാർ ആരംഭിക്കുന്നു. ആഗസ്റ്റ് 11 ന് ആദ്യ ഘട്ട പ്രവൃത്തി വി. എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു – ടെൻഡർ നടപടി ആദ്യ റൗണ്ട് ടെൻഡർ ലഭിച്ച കമ്പനിയെ ചൈനീസ് ബന്ധം ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചു – LDF സർക്കാർ വീണ്ടും ടെൻഡർ നടപടിയിലേക്ക്. രണ്ടാമത് ടെൻഡർ ലഭിച്ച ലാൻകോ ഗ്രൂപ്പിനെതിരെ സൂം ഡെവലപ്പർസ് കോടതിയെ സമീപിച്ചു. ലാൻകോ ഗ്രൂപ്പ് പദ്ധതിയിൽ നിന്ന് പിന്മാറി
പദ്ധതിയിലെ ഉമ്മൻ ചാണ്ടി സർക്കാറിന്റെ മെല്ലെ പോക്ക് നയത്തിനെതിരെ എൽഡിഎഫ് കൺവെൻഷൻ
വിഴിഞ്ഞം തുറമുഖം അട്ടിമറിക്കുന്നതിനെതിരെ വിഴിഞ്ഞം മുതൽ സെക്രട്ടറിയേറ്റ് വരെ LDF മനുഷ്യ ചങ്ങല. DYFI രാജ്‌ഭവൻ മാർച്ച് സിപിഐഎം നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ 212 ദിവസം പദ്ധതിക്കുവേണ്ടി രാപ്പകൽ സമരം
നിയമസഭയിൽ വിഴിഞ്ഞം വിഷയത്തിൽ കോടിയേരി ബാലകൃഷ്‌ണന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം
പദ്ധതി റീടെണ്ടർ ചെയ്‌തു ഉമ്മൻചാണ്ടി സർക്കാർ അദാനി ഗ്രൂപ്പിന് കരാർ കൈമാറുന്നു
സംസ്ഥാനത്തിന് അധികബാധ്യതയാകുന്ന കരാർ ഉമ്മൻചാണ്ടി ദില്ലിയിൽവെച്ച് അദാനിയുമായി ഒപ്പുവെച്ചു. 7525 കോടിയുടെ കരാറിൽ, 5071 കോടി സർക്കാറും ബാക്കി 2454 കോടി മാത്രം അദാനിയും കണ്ടെത്തുന്ന BOT മോഡൽ കരാർ പ്രകാരം 20 വർഷത്തേക്ക് സംസ്ഥാനത്തിന് ലാഭവിഹിതം ഇല്ല.അതിന് ശേഷം 1% വിഹിതം
പിണറായി സർക്കാർ വന്നതോടെ സംസ്ഥാന താൽപര്യം സംരക്ഷിച്ച് അദാനിയുമായുള്ള കരാറിൽ കൂടുതൽ വ്യക്തത വരുത്തി പദ്ധതിയുമായി മുന്നോട്ട് നീങ്ങി. ആകെ 8867 കോടി രൂപ ചെലവായ പദ്ധതിയില്‍ 818 കോടി രൂപ കേന്ദ്രം നിക്ഷേപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപം 5595 കോടി രൂപയാണ്. ബാക്കി 2454 കോടി രൂപ അദാനി ഗ്രൂപ്പിന്‍റെ നിക്ഷേപമാണ്
പദ്ധതിക്കെതിരെ രണ്ടാം വിമോചന സമരം നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപനം. വിഴിഞ്ഞം കലാപ കലുഷിതം യുഡിഎഫിന്‍റെ രാഷ്ട്രീയനാടകത്തെ മറികടന്ന് രണ്ടാം പിണറായി സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട്
വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചു
വിഴിഞ്ഞം തുറമുഖത്തിൽ കൊമേഴ്സ്യൽ റൺ ആരംഭിച്ചു
വിഴിഞ്ഞം പദ്ധതിയുടെ കമ്മീഷനിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നു