
മുൻ ഇന്ത്യൻ വാഴ്സിറ്റീസ് ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. കബറടക്കം നാളെ 11-ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.
എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച ഇബ്രാഹിം കുട്ടി കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ആയിരുന്നു.
1969- 1970-ൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് കളിച്ചിട്ടുണ്ട്. 70-71-കളിൽ കേരളയിലെ മികച്ച കളിക്കാരനായി.
1969-ൽ ഫാക്ടിനും 1971-75 ൽ കെ.എസ്.ഇ.ബിക്കു വേണ്ടിയും കളിച്ചു. 1976-ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി. 1979 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകനായും പിന്നീട് എം.ജി.യിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

