ആരോഗ്യ പ്രവർത്തകർക്ക് പോലും എത്തിപ്പെടാനാകുന്നില്ല; കോംഗോയിൽ എബോള പടരുന്നു… മരണം 254

ebola congo

കിഴക്കൻ കോംഗോയിൽ എബോള പടർന്ന് പിടിക്കുന്നു. രോഗികളുടെ എണ്ണം ഇതോടെ ആയിരം കടന്നതായി അധികൃതർ അറിയിച്ചു. അതിൽ 254 പേർ മരിക്കുകയും ചെയ്തു. നൂറ് പേർ ഇതോടെ രോഗമുക്തരായിട്ടുണ്ടെങ്കിലും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്ന 30,000 പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നതാണ് ആശങ്കകൾ വർധിപ്പിക്കുന്നത്. മെയ് 15നാണ് ഇറ്റൂരി പ്രവിശ്യയിൽ എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇ‌നിയും രേഗവ്യാപനം വർധിക്കാൻ ഇടയുണ്ടെന്നതാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ആഭ്യന്തര യുദ്ധവും വിമത ആക്രമണങ്ങളും കാരണം ആരോഗ്യപ്രവർത്തകർക്ക് പല ഗ്രാമങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ല എന്നതും വലിയ പ്രശ്നങ്ങൾക്ക് കാരണമാക്കുന്നത്. നിരവധി അഭയാർഥി ക്യാമ്പുകൾ കോംഗോയിൽ പ്രവർത്തിക്കുന്നുണ്ട് ഇവിടേക്ക് രോഗം പടരുകയാണെങ്കിൽ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Also read: കാനഡയിൽ പൊലീസിനെ ലക്ഷ്യം വച്ച് വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിലുള്ള കിഗോൺസെ ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിൽ കവിഞ്ഞ ദിവസം പത്തുപേർ മരിച്ചിരുന്നു എന്നാൽ മരണകാരണം എബോളയാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷെ മരണ കാരണം എബോളയാണെങ്കിൽ അത് നിരവധി പേരെ ബാധിക്കുമെന്നും ഇരുപതിനായിരത്തിലേറെ പേർ ദുരിതത്തിലാകുമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News