
ശ്രീലങ്കയിലെ തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് നാല് മണിക്ക് അവസാനിച്ചു. അൽപ്പ സമയത്തിനകം വോട്ടെണ്ണൽ ആരംഭിക്കും.
അനുരാധപുര – 40%, ബദുള്ള – 46%, ബട്ടിക്കലോഒ – 40%, കൊളംബോ – 38%, ഗാലി – 45%, ഗംബഹ – 36%, ഹമ്പൻതോട്ട – 42%, ജാഫ്ന – 44%, കഴുതറ – 45%, കാൻഡി – 47%, കെഗല്ലെ – 40%, കിളിനോച്ചി – 39%, കുരുനഗല – 45%, മാന്നാർ – 54%, മാത്തലെ – 48%, മാതര – 45%,
മൊണറാഗല – 46%, മുലത്തീവ് – 48%, നുവാര ഏലിയ – 53%, പൊളന്നരുവ – 45%, പുത്തലം-40%, രത്നപുര – 50%, ട്രിങ്കോമാലി – 48%, വാവുനിയ – 49%, ദിഗമഡുള്ള – 48%, എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ രേഖപ്പെടുത്തിയ പോളിങ്.
ALSO READ: യുഎസില്‍ റിലീസ് ചെയ്യുന്ന വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവയെന്ന് ട്രംപ്
ശ്രീലങ്കയിൽ ഏഴ് വർഷത്തിനിടെ നടക്കുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണിത്. പോളിംഗ് ശതമാനം കഴിഞ്ഞ തെരഞ്ഞെടുപ്പിക്കാൾ അൽപ്പം കുറഞ്ഞുവെന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
339 കൗൺസിലുകളിലേക്കായി 8,287 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 49 രാഷ്ട്രീയ പാർടികളിൽ നിന്നും 257 സ്വതന്ത്ര ഗ്രൂപ്പുകളിൽ നിന്നുമായി 75,000ത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,759 പോളിംഗ് സ്റ്റേഷനുകളിലായി 17.1 ദശലക്ഷത്തിലധികം വോട്ടർമാരാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here