
ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ തുടർന്ന് 57 പലസ്തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായി ഗാസ മുനമ്പിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും വഹിച്ചുകൊണ്ടുള്ള ട്രക്കുകള്‍ ഗാസയുടെ അതിര്‍ത്തികളില്‍ നിരന്നുകിടക്കുകയാണ്. ഇവയെ പ്രവേശിക്കാൻ ഇസ്രയേൽ അനുവദിക്കുന്നില്ല.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍, സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും മനുഷ്യാവകാശ വക്താക്കളും ഗാസയിലേക്ക് തടസ്സമില്ലാത്ത പ്രവേശനം നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
Read Also: യമൻ പ്രധാനമന്ത്രി അഹമ്മദ് അവാദ് ബിൻ മുബാറക് രാജിവെച്ചു
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേൽ ആക്രമണത്തില്‍ 52,495 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,18,366 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം മരണസംഖ്യ 61,700 ല്‍ കൂടുതലായി ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തിയാണിത്. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണങ്ങളില്‍ ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടതായും 200 ല്‍ അധികം പേര്‍ തടവിലാക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here