
തിങ്കളാഴ്ച ഏറ്റ വൻ തിരിച്ചടിയിൽ നിന്നും കരകയറുന്നത് തുടർന്ന് ഇന്ത്യൻ ഓഹരിവിപണി. തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണിയിലെ പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 1200-ലേറെ പോയിന്റ് ഉയർന്ന 75,273.45 പോയിന്റിൽ അവസാനിച്ചു. അതേസമയം എൻഎസ്ഇ നിഫ്റ്റി നാനൂറോളം പോയിന്റുകൾ കൂടി 23,306.45 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
Also Read: സ്വർണവില പിടിവിടുന്നു; ഇന്ന് മാത്രം പവന് കൂടിയത് 2000 ന് മുകളിൽ
മേഖലകൾക്കതീതമായി നടന്ന വാങ്ങിക്കൂട്ടലുകളും നിക്ഷേപകരുടെ പിന്തുണയും ഓഹരിവിപണിക്ക് പുത്തൻ ഉണർവ് സമ്മാനിച്ചു. ബാങ്കിങ് മേഖല പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കിങ് ഓഹരികൾ നേട്ടം കൊയ്തു. റിയൽറ്റി, ഫാർമ, ഓട്ടോമൊബൈൽ , മെറ്റൽസ്, പഭോക്തൃ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾ മുതലായവയുടെ ഓഹരികളും നേട്ടം രേഖപ്പെടുത്തി.കൂടാതെ മിഡ്ക്യാപ് സ്മാൾ ക്യാപ് മേഖലയിലെ വാങ്ങലുകൾ നിക്ഷേപകരിൽ ഉള്ള ആത്മവിശ്വാസത്തിന്റെ നേർസാക്ഷ്യമായി. ദക്ഷിണേന്ത്യയിലും മുംബൈയിലുമായി അടുത്ത 24 മാസത്തിനുള്ളിൽ 30 പദ്ധതികൾ അടക്കമുള്ള വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ബുധനാഴ്ച ഇ പുറവങ്കര ലിമിറ്റഡിന്റെ ഓഹരികൾ പത്ത് ശതമാനത്തോളം ഉയർന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

