
അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റേഷനുകളിലെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദക്ഷിണ മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായെത്തുന്നത്. ക്ഷേത്രം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Also read: പാകിസ്ഥാന്റെ 100ഓളം ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്
സുരക്ഷാ കാരണങ്ങളാൽ മെയ് 10 മുതൽ വഴിപാടുകൾക്ക് തേങ്ങ, മാല, പ്രസാദം എന്നിവ അനുവദിക്കില്ലെന്നാണ് തീരുമാനം. ക്ഷേത്രത്തിന് പുറത്തുള്ള കച്ചവടക്കാരുമായി ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യം സംസാരിച്ചതായും നാളെ മുതൽ ഈ നിബന്ധന നടപ്പിലാക്കാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.
Also read: ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം രാവിലെ 10:30ന് നടക്കും
അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിൽ അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here