ആരും തിരിഞ്ഞുനോക്കിയില്ല, സഹായിക്കാനെത്തിയത് എസ്‌എഫ്ഐ മാത്രം; തിരുവനന്തപുരം നേഴ്‌സിങ് കോളേജില്‍ നടന്നതെന്ത്? വിദ്യാര്‍ത്ഥിനി പ്രതികരിക്കുന്നു

തിരുവനന്തപുരത്ത് പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥിനി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ സമീപിച്ചതെന്ന് വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു.

Also Read : ‘അടിച്ച് ഷേപ്പ് മാറ്റും, നീയൊക്കെ എവിടുന്നോ വന്ന അലവലാതികൾ’; എസ്‌എഫ്‌ഐ പ്രവർത്തകരെ അവഹേളിച്ച് പ്രിൻസിപ്പാൾ

എന്നാല്‍ തന്റെ മുന്നിലെത്തി പ്രശ്‌നം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പാള്‍ വളരെ മോശമായി പ്രതികരിക്കുകയായിരുന്നുവെന്നും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടും ആരും ഞങ്ങളെ സഹായിക്കാന്‍ എത്തിയില്ലെന്നും വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് എസ്എഫ്‌ഐ മാത്രമാണ് തങ്ങളെ സഹയിക്കാനെത്തിയതെന്നും വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറയുന്നു.

നേഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ ക്യാമറയും സെക്യൂരിറ്റി ജീവനക്കാരെയും വെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിവേദനം നല്‍കാന്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളോട് മോശമായ രീതിയില്‍ പ്രിന്‍സിപ്പാള്‍ സംസാരിച്ചത്. ഞങ്ങളെ സഹായിക്കാനെത്തിയ എസ്എഫ്‌ഐക്കുനേരെയും പ്രിന്‍സിപ്പാള്‍ വളരെ മോശമായി സംസാരിച്ചുവെന്നും വിദ്യാര്‍ത്ഥിനി തുറന്നുപറയുന്നു.

Also Read : നെറ്റ്ഫ്ളിക്സ് പ്രേമികള്‍ക്ക് തിരിച്ചടി; നിര്‍ണയക തീരുമാനവുമായി നെറ്റ്ഫ്ളിക്സ്

‘എവിടന്നോ വന്ന അലവലാതികളെ എന്നോട് സംസാരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല, അടിച്ച് നിന്റെയൊക്കെ ഷേപ്പ് മാറ്റും. നാല് പൊണ്ണത്തടിയന്മാര്‍ വന്ന് എന്റെയൊക്കെ നെഞ്ചത്ത് കയറുന്നോ’ എന്നിങ്ങനെയായിരുന്നു പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ആക്രോശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News